ഐ എസ് ആർ ഒ വിക്ഷേപണ കേന്ദ്രം ഉദ്ഘാടനം, തമിഴ്‌നാ‌ട് സർക്കാരിന്റെ പരസ്യത്തിൽ ചൈനീസ് പതാകയുടെ ചിത്രം, രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി

Wednesday 28 February 2024 10:00 PM IST

ചെന്നൈ : തമിഴ്‌നാട് കുലശഖരപ്പട്ടണത്ത് ഐ,എസ്,ആർ.ഒയുടെ വിക്ഷേപണ കേന്ദ്രത്തിന്റെ ഉദ്ഘാടന പരസ്യത്തിൽ ചൈനിസ് പതാകയുള്ള റോക്കറ്റിന്റെ ചിത്രം ഉൾപ്പെടുത്തിയതിൽ തമിഴ്‌നാട് സർക്കാരിനെതിരെ രൂക്ഷവിമർശനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. തറക്കലറ്റിടൽ ചടങ്ങിന് മുന്നോടിയായി ഫിഷറീസ് മന്ത്രി അനിത രാധാകൃഷ്ണനായിരുന്നു പരസ്യം പുറത്തുവിട്ടത്. പദ്ധതി പൂർത്തീകരിക്കുന്നതിനായി മുൻ മുഖ്യമന്ത്രി കരുണാനിധിയും അദ്ദേഹത്തിന്റെ മകനും ഇപ്പോഴത്തെ മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിനും നടത്തിയ ശ്രമങ്ങളെ പ്രകീർത്തിച്ചായിരുന്നു പരസ്യം തയ്യാറാക്കിയിരുന്നത്. എന്നാൽ ചൈനയുടെ പതാകയുള്ള റോക്കറ്റിന്റെ പടമുള്ള പരസ്യം വിവിദമായി.

ബി.ജെ.പി നയിക്കുന്ന കേന്ദ്രസർക്കാരിന്റെ പദ്ധതിയിൽ തങ്ങളുടെ ശ്രമങ്ങളും ഉണ്ടെന്ന് കാണിച്ച് അംഗീകാരം തട്ടിയെടുക്കാൻ ബി.ജെ.പി ശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കുറ്റപ്പെടുത്തി. തമിഴ്‌നാട്ടിലെ ഐ.എസ്.ആർ.ഒ വിക്ഷേപണ കേന്ദ്രത്തിന്റെ ക്രെഡിറ്റ് എടുക്കാനായി അവർ ഇന്ന് ചൈനയുടെ പോസ്റ്റർ ഒട്ടിച്ചിരിക്കുകയാണെന്ന് മോദി കുറ്റപ്പെടുത്തി. പരസ്യം നൽകിയപ്പോൾ ഇന്ത്യൻ ബഹിരാകാശ മേഖലയിൽ ഉണ്ടാകുന്ന പുരോഗതി കാണാൻ അവർ തയ്യാറാല്ല. പരസ്യം നൽകിയപ്പോൾ ഇന്ത്യൻ ബഹിരാകാശ ഏജൻസിയെ പ്രതിനിധീകരിക്കുന്ന ഒരു ചിത്രം നൽകാൻ അവർക്കായില്ല എന്നും അദ്ദേഹം പറഞ്ഞു. പരസ്യത്തിനെതിരെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് എം.കെ. അണ്ണാമലയും രംഗത്തെത്തിയിരുന്നു.

തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ  17,000 കോടി രൂപയുടെ വിവിധ വികസന പദ്ധതികളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്.  രാജ്യത്തിനു വേണ്ടി മൂന്നാം തവണയും സേവനം ചെയ്യാൻ അവസരം ലഭിക്കുമ്പോൾ പുതിയ ശക്തിയോടെ തമിഴ്‌നാടിനുവേണ്ടി പ്രവർത്തിക്കും. തമിഴ്‌നാടിനെ മാറ്റിമറിക്കും. വികസിത ഭാരതത്തിനുവേണ്ടിയാണ് പ്രവർത്തിക്കുന്നത്. ഇതിൽ തമിഴ്‌നാടിനും വലിയ പങ്കുണ്ട്. വികസന പദ്ധതികൾ ജനങ്ങളുടെ ആവശ്യങ്ങളാണ്. മുൻ സർക്കാരുകൾ അവ അവഗണിച്ചു. റെയിൽ പാതകളുടെ വൈദ്യുതീകരണവും ഇരട്ടിപ്പിക്കലും തെക്കൻ തമിഴ്നാടും കേരളവും തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്തും. ഇവിടെ അടിസ്ഥാന സൗകര്യ വികസനത്തിൽ കേന്ദ്രം വൻതോതിൽ നിക്ഷേപം നടത്തുന്നുണ്ട്. തമിഴ്‌നാട്ടിൽ പഴയ റോഡുകൾ നവീകരിക്കുകയും പുതിയ റോഡുകൾ സ്ഥാപിക്കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.തമിഴ്‌നാട് ഗവർണർ ആർ.എൻ.രവി, കേന്ദ്ര തുറമുഖ, ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ, കേന്ദ്ര സഹമന്ത്രി ഡോ. എൽ. മുരുകൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.