ക്ലാസിൽ ഹിജാബ് ധരിച്ച് പെൺകുട്ടി എത്തി, കാവി ഷാൾ ധരിച്ച് പ്രതിഷേധിച്ച് വിദ്യാർത്ഥികൾ, കർണാടകയിൽ വീണ്ടും ഹിജാബ് വിവാദം

Saturday 09 March 2024 10:20 PM IST

ബംഗളൂരു: കർണാടകയിൽ വീണ്ടും ഹിജാബ് വിവാദം. ഹാസൻ ജില്ലയിലെ സ്വകാര്യ കോളേജിലാണ് ഹിജാബ് വിവാദം വീണ്ടും ഉയർന്നത്. ക്ലാസ് മുറിയിൽ ഹിജാബ് ധരിച്ച് വിദ്യാർത്ഥിനി  എത്തിയതിന് പിന്നാലെ, ചില വിദ്യാർത്ഥികൾ കാവി ഷാൾ ധരിച്ച് പ്രതിഷേധിച്ചു. മാർച്ച് ആറിന് വിദ്യാ സൗധ കോളേജിലാണ് സംഭവം .സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വീഡിയോ വൈറലായി. എന്നാൽ, വിവാദം തള്ളി പ്രിൻസിപ്പൽ രംഗത്തെത്തി. വിദ്യാർത്ഥിക്ക് ചെവിയിൽ അണുബാധയുണ്ടായിരുന്നെന്നും അതിനാൽ തല മറയ്ക്കേണ്ടി വന്നെന്നും പ്രിൻസിപ്പൽ പറഞ്ഞു.

ക്ലാസ് മുറിയിൽ ഹിജാബ് ധരിക്കുന്നത് മുൻ ബി.ജെ.പി സർക്കാർ നിരോധിച്ചിരുന്നു. സംസ്ഥാനത്ത് കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നതോടെ നിരോധനം നീക്കുമെന്ന് വാർത്തകൾ വന്നിരുന്നു. കഴിഞ്ഞ വർഷം ഡിസംബർ 22 ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഹിജാബ് നിരോധനം പിൻവലിക്കാൻ കോൺഗ്രസ് സർക്കാർ തീരുമാനിച്ചതായി പ്രഖ്യാപിച്ചു. എന്നാൽ, മാസങ്ങൾ കഴിഞ്ഞിട്ടും ഇതുവരെ ഔദ്യോഗിക ഉത്തരവുകളൊന്നും വന്നിട്ടില്ല.