വോട്ടുത്സവത്തിന് രണ്ടു നാൾ: കേരളം ഒരുങ്ങി

Tuesday 23 April 2024 1:18 AM IST

തിരുവനന്തപുരം: കേരളത്തിൽ വോട്ടെടുപ്പിന് രണ്ട് നാൾ ശേഷിക്കേ മറ്റന്നാൾ ഉദ്യോഗസ്ഥർ ബൂത്തുകളിലേക്ക് പോകും. വെള്ളിയാഴ്ച രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. 20 ലോക്സഭാമണ്ഡലങ്ങളിലെ 2,77,49,159 വോട്ടർമാർക്കായി 25231ബൂത്തുകൾ സജ്ജമാക്കിയിട്ടുണ്ട്.

സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി എട്ട് മണ്ഡലങ്ങളിലെ വോട്ടെടുപ്പ് പൂർണമായി ചിത്രീകരിക്കുമെന്ന് (വെബ്കാസ്റ്റിംഗ്) കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ, തിരുവനന്തപുരം മണ്ഡലങ്ങളിലെ വോട്ടെടുപ്പാണ് ചിത്രീകരിക്കുക. സ്‌ട്രോംഗ് റൂമുകളിലാണ് വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്നത്. ഇവ വോട്ടെടുപ്പിന് തലേന്ന് പോളിംഗ് ഉദ്യോഗസ്ഥർക്ക് കൈമാറും.

അതേസമയം തിരഞ്ഞെടുപ്പ് അധികൃതർ നൽകിയ ഫോട്ടോ പതിച്ച അംഗീകൃത വോട്ടർ സ്ലിപ്പ് ഔദ്യോഗിക തിരിച്ചറിയൽ രേഖയായി അംഗീകരിച്ചിട്ടില്ല.


 പോളിംഗ് അറിയാൻ ടേൺ ഔട്ട് ആപ്പ്

തിരഞ്ഞെടുപ്പിന്റെ പോളിംഗ് ശതമാനം ജനങ്ങളെ വേഗത്തിൽ അറിയിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന്റെ വോട്ടർ ടേൺഔട്ട് ആപ്പുമുണ്ട്. നിയോജകമണ്ഡലത്തിൽ നിന്നുള്ള പോളിംഗ് ശതമാനം രണ്ടു മണിക്കൂർ ഇടവിട്ട് ഇതിൽ ലഭ്യമാകും. പോളിംഗിന്റെ തൊട്ടടുത്ത ദിവസം ബൂത്ത് തിരിച്ചുള്ള വിവരങ്ങളും ലഭ്യമാകും. പോളിംഗ് സ്റ്റേഷനുകളിലെ നടപടിക്രമങ്ങൾ നിരീക്ഷിക്കുന്നതിനും ഓരോ മണിക്കൂറുകളിലുമുള്ള പോളിംഗ്‌നില ഉദ്യോഗസ്ഥർക്ക് പുതുക്കുന്നതിനുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ പോൾ എന്ന ആപ്ലിക്കേഷനും സജ്ജമാക്കി. മാനേജർ, പോളിംഗ് ബൂത്തിലെ പ്രിസൈഡിംഗ് ഓഫീസർ, ഫസ്റ്റ് പോളിംഗ് ഓഫീസർ, സെക്ടറൽ ഓഫീസർ, സി.ഇ.ഒ, ആർ.ഒ, എ.ആർ.ഒ എന്നിവർക്ക് ഇത് നിരീക്ഷിക്കാം.

പോളിംഗ് ടീം വിതരണ കേന്ദ്രങ്ങളിൽ നിന്ന് പുറപ്പെടുന്നത് മുതൽ തിരിച്ചെത്തുന്നതുവരെയുള്ള സമയത്തിനിടയിൽ 20 ചോദ്യങ്ങളുടെ ഉത്തരങ്ങൾ പ്രിസൈഡിംഗ് ഓഫീസറോ ഫസ്റ്റ് പോളിംഗ് ഓഫീസറോ ആപ്പിൽ രേഖപ്പെടുത്തണം.

 13 തിരിച്ചറിയൽ രേഖ ഉപയോഗിക്കാം

1. ഇലക്ഷൻ ഐഡി

2. ആധാർ കാർഡ്

3. പാൻ കാർഡ്

4. യൂണിക് ഡിസ്എബിലിറ്റി ഐഡി (യു.ഡി.ഐ.ഡി) കാർഡ്

5. സർവീസ് ഐഡന്റിറ്റി കാർഡ്

6. ഫോട്ടോ പതിപ്പിച്ച ബാങ്ക്‌പോസ്റ്റ് ഓഫീസ് പാസ്ബുക്ക്

7. തൊഴിൽ മന്ത്രാലയത്തിന്റെ ഹെൽത്ത് ഇൻഷ്വറൻസ് സ്മാർട്ട് കാർ

8. ഡ്രൈവിംഗ് ലൈസൻസ്

9. പാസ്‌പോർട്ട്

10. എൻ.പി.ആർ.സ്‌കീമിന് കീഴിൽ ആർ.ജി.ഐ നൽകിയ സ്മാർട്ട് കാർഡ്

11. പെൻഷൻരേഖ

12. എം.പി./എം.എൽ.എ./എം.എൽ.സിക്ക് നൽകിയിട്ടുള്ള ഔദ്യോഗിക തിരിച്ചറിയൽകാർഡ്

13. ദേശീയ തൊഴിലുറപ്പ് പദ്ധതിതിരിച്ചറിയൽ കാർഡ്

 വോട്ടെടുപ്പ് ദിവസം ചൂട് കൂടില്ല

കേരളത്തിൽ വോട്ടെടുപ്പ് നടക്കുന്ന വെള്ളിയാഴ്ച ഉഷ്ണ തരംഗം സംബന്ധിച്ചു ആശങ്കയില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഡയറക്ടർ ജനറൽ തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചു. രണ്ടാം ഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്ന 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സാധാരണ നിലയിലുള്ള കാലാവസ്ഥയാണ് പ്രവചിച്ചിരിക്കുന്നത്. രാജ്യത്തെ ചില ഭാഗങ്ങളിൽ ഉയർന്ന താപനിലയും ഉഷ്ണതരംഗവും അനുഭവപ്പെട്ടെന്ന റിപ്പോർട്ടുകളെത്തുടർന്ന് വരും ദിവസങ്ങളിലെ കാലാവസ്ഥ സംബന്ധിച്ച വിവരങ്ങൾ മനസിലാക്കാൻ കമ്മിഷൻ ബന്ധപ്പെട്ട ഏജൻസികളുമായി ഇന്നലെ യോഗം ചേർന്നു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ കമ്മിഷൻ അംഗങ്ങളായ ഗ്യാനേഷ് കുമാർ, സുഖ്ബീർ സിംഗ് സന്ധു എന്നിവരും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അഡിഷണൽ സെക്രട്ടറി, ദേശീയ ദുരന്ത നിവാരണ അതോറിട്ടി മേധാവി, കേന്ദ്ര കാലാവസ്ഥ വകുപ്പ് ഡയറക്ടർ ജനറൽ എന്നിവരും പങ്കെടുത്തു.

Advertisement
Advertisement