യു.എസിൽ ഇന്ത്യാക്കാരന് ശമ്പളം 1260 കോടി രൂപ !
ന്യൂയോർക്ക് : യു.എസിൽ ഏറ്റവും കൂടുതൽ ശമ്പളം കൈപ്പറ്റുന്ന സി.ഇ.ഒമാരിൽ രണ്ടാമൻ ഇന്ത്യൻ വംശജൻ നികേഷ് അറോറ (56). കാലിഫോർണിയയിലെ സൈബർ സെക്യൂരിറ്റി കമ്പനിയായ ' പാലോ ആൾട്ടോ നെറ്റ്‌വർക്ക്‌സി'ന്റെ സി. ഇ. ഒയും ചെയർമാനുമാണ്.
വാൾസ്ട്രീറ്റ് ജേണലിന്റെ കണക്കിൽ 151.43ദശലക്ഷം ഡോളറാണ് ( 1260 കോടി രൂപ) നികേഷ് 2023ൽ വാങ്ങിയ പ്രതിഫലം. ശന്തനു നാരായൺ (അഡോബി - 375 കോടി ) ആണ് നികേഷിന് പിന്നിലുള്ള ഇന്ത്യക്കാരൻ. 11 - ാം സ്ഥാനം. മാർക്ക് സക്കർബർഗ് (മെറ്റ - 203 കോടി), സുന്ദർ പിച്ചെയ് (ഗൂഗിൾ - 73 കോടി) തുടങ്ങിയ ടെക് ഭീമൻമാർ വളരെ പിന്നിലാണ്. ടെസ്‌ല മേധാവി ഇലോൺ മസ്‌ക് വേതനം കൈപ്പറ്റിയിട്ടില്ല. 500 പേരുടെ പട്ടികയിൽ 17 ഇന്ത്യക്കാരുണ്ട്.
യു. പി ഗാസിയാബാദ് സ്വദേശി
പിതാവ് മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ
ഐ. ഐ.ടി വാരണാസിയിൽ നിന്ന് ഇലക്ട്രിക്കൽ എൻജി. ബിരുദം
യു.എസിലെ നോർത്ത് ഈസ്റ്റേൺ യൂണിവേഴ്സിറ്റിയിൽ നിന്ന് എം.ബി.എ
1992ൽ ഫിഡെലിറ്റി ഇൻവെസ്റ്റ്‌മെന്റിലൂടെ കരിയറിന് തുടക്കം.
2000ൽ ജർമ്മൻ ഡോയ്ച ടെലികോമിന്റെ ഉപസ്ഥാപനമായ ടി - മോഷൻ സ്ഥാപിച്ചു.
2004ൽ ഗൂഗിളിൽ. ചീഫ് ബിസിനസ് ഓഫീസർ ആയി
2014ൽ ജപ്പാൻ സോഫ്റ്റ് ബാങ്ക് ഗ്രൂപ്പിൽ.
2018ൽ പാലോ ആൾട്ടോയുടെ സി.ഇ.ഒ
ഭാര്യ അയേഷ താപ്പർ ബിസിനസുകാരി
ഒന്നാമൻ മലേഷ്യക്കാരൻ
മലേഷ്യൻ വംശജനും ബ്രോഡ്‌കോം കമ്പനി മേധാവിയുമായ ഹോക്ക് ടാൻ ആണ് ഒന്നാമത്. 162ദശലക്ഷം ഡോളർ (1,350 കോടി രൂപ)