പെപ്പർ സ്‌പ്രേ അടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പെൺകുട്ടിയെ കടന്നുപിടിച്ച മൂന്നുപേർ അറസ്റ്റിൽ

Thursday 30 May 2024 1:08 AM IST


ചങ്ങനാശ്ശേരി : മാതാപിതാൾക്കൊപ്പം നടന്നു പോകുകയായിരുന്ന പെൺകുട്ടിയെ കടന്നു പിടിക്കുകയും, മാതാപിതാക്കൾക്ക് നേരെ പെപ്പർ സ്‌പ്രേ അടിക്കുകയും ചെയ്ത മൂന്നുപേർ അറസ്റ്റിൽ. കുറിച്ചി എസ്.പുരം കുഞ്ഞൻ കവല ഭാഗത്ത് ചാലുമാട്ടുതറ വീട്ടിൽ അരുൺ ദാസ് (25), ചങ്ങനാശ്ശേരി പെരുന്ന ഹിദായത്ത് നഗർ ഭാഗത്ത് നടുതലമുറി പറമ്പിൽ വീട്ടിൽ ബിലാൽ മജീദ് (24), ചങ്ങനാശ്ശേരി ഫാത്തിമ പൂരം കപ്പിത്താൻ പടി ഭാഗത്ത് തോട്ടുപറമ്പിൽ വീട്ടിൽ കുക്കു എന്ന് വിളിക്കുന്ന അഫ്‌സൽ സിയാദ് (22) എന്നിവരെയാണ് ചങ്ങനാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി 8.45 ഓടെ ചങ്ങനാശ്ശേരി മുൻസിപ്പൽ ആർക്കേഡിന് മുൻവശത്തായിരുന്നു സംഭവം. റെയിൽവേ സ്റ്റേഷൻ ഭാഗത്തേക്ക് പോയ പെൺകുട്ടിയെ അരുൺ ദാസ് കടന്നു പിടിക്കുകയും, ഇത് ചോദ്യം ചെയ്ത മാതാപിതാക്കൾക്ക് നേരെ ബിലാൽ പെപ്പർ സ്‌പ്രേ അടിക്കുകയുമായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർക്ക് നേരെയും പെപ്പർ സ്‌പ്രേ അടിച്ചു. സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെ പ്രത്യേക അന്വേഷണ സംഘം പ്രതികളെ പിടികൂടുകയായിരുന്നു. അരുൺ ദാസിന് ചിങ്ങവനം സ്റ്റേഷനിലും, ബിലാലിന് ചങ്ങനാശ്ശേരി, തൃക്കൊടിത്താനം സ്റ്റേഷനുകളിലും, അഫ്‌സലിന് തൃക്കൊടിത്താനം സ്റ്റേഷനിലും ക്രിമിനൽ കേസ് നിലവിലുണ്ട്. ചങ്ങനാശ്ശേരി സ്റ്റേഷൻ എസ്.എച്ച്.ഒ ബി.വിനോദ് കുമാർ , എസ്.ഐ മാരായ ജയകൃഷ്ണൻ എം, അജി. പി.എം, അനിൽകുമാർ.എം.കെ, നൗഷാദ്.കെ.എൻ സി.പി.ഒമാരായ കുഞ്ചെറിയ, ചാക്കോ, അനിൽകുമാർ, ഡെന്നി ചെറിയാൻ, അനിൽ രാജ്, തോമസ് സ്റ്റാൻലി, അതുൽ മുരളി, കൃഷ്ണകുമാർ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി.

Advertisement
Advertisement