ലോക് സഭയിൽ സി.പി.എമ്മിന് 4, സി.പി.ഐക്ക് 2

Wednesday 05 June 2024 1:37 AM IST

തിരുവനന്തപുരം : കേരളത്തിലടക്കം 52 സീറ്റിൽ മത്സരിച്ച സി.പി.എമ്മിനും 30 സീറ്റിൽ മത്സരിച്ച സി.പി.ഐക്കും കനത്ത തിരിച്ചടി. കേരളമടക്കം 15 സംസ്ഥാനങ്ങളിലാണ് സി.പി.എം മത്സരിച്ചത്. കേരളത്തിലെ ആലത്തൂർ മണ്ഡലത്തിലടക്കം ആകെ നാല് സീറ്റുകളിലാണ് പാർട്ടി വിജയിച്ചത്. തമിഴ്നാട്ടിൽ രണ്ട് സീറ്റിലും രാജസ്ഥാനിൽ ഒരു സീറ്റലും വിജയിച്ചു.

സി.പി.ഐ തമിഴ്നാട്ടിൽ രണ്ട് സീറ്റ് നേടിയപ്പോൾ കേരളമടക്കം ബാക്കി 28 സീറ്റുകളിലും സമ്പൂർണ്ണ പരാജയം ഏറ്റുവാങ്ങി. സംസ്ഥാനത്ത് ഒരു സീറ്റിൽ വിജയിച്ച ആർ.എസ്.പിച ബംഗാളിലും പഞ്ചാബിലും പരാജയം രുചിച്ചു.

സി.പി.എം മത്സരിച്ചത്

കേരളം: 15,ബംഗാൾ : 23,തമിഴ്നാട് :2,ആൻഡമാൻ നിക്കോബാർ, ബിഹാർ, രാജസ്ഥാൻ, ആസം, ജാർഖണ്ട്, ഒഡീഷ, കർണാടക, തെലുങ്കാന,ത്രിപുര, പഞ്ചാബ്, മഹാരാഷ്ട്ര, ആന്ധ്ര: ഒന്നു വീതം

സി.പി.ഐ മത്സരിച്ചത്
കേരളം : 4,ജാർഖണ്ട് : 4,ബംഗാൾ :2,തമിഴ്നാട് :2,മധ്യപ്രദേശ് :3,പഞ്ചാബ് :3, ഉത്തപ്രദേശ് :6,മഹാരാഷ്ട്ര, ആസം, ബിഹാർ, ചത്തീസ് ഗഡ്, ഒഡീഷ, ആന്ധ്ര : ഒന്ന് വീതം

ആർ.എസ്.പി മത്സരിച്ചത്

കേരളം : 1,ബംഗാൾ : 3,പഞ്ചാബ് :1

Advertisement
Advertisement