5-ാം തവണയും ഒവൈസി

Wednesday 05 June 2024 2:55 AM IST

ഹൈദരാബാദ്: ഹൈദരാബാദ് ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഒവൈസിക്ക് അഞ്ചാം തവണയും വിജയം. മൂന്ന് ലക്ഷത്തിലധികം വോട്ടുകൾക്ക് ബി.ജെ.പി സ്ഥാനാർത്ഥി മാധവി ലതയെ തോൽപ്പിച്ചു.

ഒവൈസി 6,58,811 വോട്ടുകളും മാധവിക്ക് 3,20,476 വോട്ടുകളും ലഭിച്ചു. കോൺഗ്രസ് സ്ഥാനാർത്ഥി മുഹമ്മദ് സമീർ 62,478 വോട്ടുകളാണ് നേടിയത്.

2004 മുതൽ നാല് ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലും ഒവൈസി ഹൈദരാബാദിൽ നിന്ന് വിജയിച്ചു.

2019ൽ 2,82,186 വോട്ടുകൾക്ക് അദ്ദേഹം ബി.ജെ.പിയുടെ ഭഗവന്ത് റാവുവിനെ പരാജയപ്പെടുത്തി. 2014ലും ഭഗവന്ത് റാവുവിനെ തന്നെയായിരുന്നു ഒവൈസി പരാജയപ്പെടുത്തിയത്. 1989 മുതൽ എ.ഐ.എം.ഐ.എമ്മിന്റെ ശക്തികേന്ദ്രമാണ് ഹൈദരാബാദ്. സലാഹുദ്ദീൻ ഒവൈസി 1984 മുതൽ 1989 വരെ സ്വതന്ത്ര എം.പിയായും പിന്നീട് 1989 മുതൽ 2004 വരെ എ.ഐ.എം.ഐ.എം എം.പിയായും ഹൈദരാബാദിനെ പ്രതിനിധീകരിച്ചു. ഹൈദരാബാദ് ലോക്സഭാ മണ്ഡലത്തിലെ ഏഴ് അസംബ്ലി സീറ്റുകളും ഒവൈസിയുടെ എ.ഐ.എം.ഐ.എം പാർട്ടിയുടെ കയ്യിലാണ്.

Advertisement
Advertisement