ഉപതിരഞ്ഞെടുപ്പിലേക്ക് രണ്ട് മണ്ഡലങ്ങൾ
തിരുവനന്തപുരം: കെ. രാധാകൃഷ്ണൻ, ഷാഫി പറമ്പിൽ എന്നിവർ ലോക് സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ ചേലക്കര, പാലക്കാട് മണ്ഡലങ്ങൾ ഉപ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നു. ആലത്തൂരിൽ പരാജയപ്പെട്ട രമ്യാ ഹരിദാസിന്റെ പേരാണ് കോൺഗ്രസിൽ പറഞ്ഞു.
കേൾക്കുന്നത്. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.സി. ശ്രീകുമാറിന്റെ പേരും ഉയർന്നുവന്നിട്ടുണ്ട്. എൽ.ഡി.എഫ് ചേലക്കരയിലേക്ക് മുൻ എം.എൽ.എ യു.ആർ. പ്രദീപ്കുമാറിനെ പരിഗണിക്കാൻ സാദ്ധ്യതയുണ്ട്. മുൻ എം.പി പി.കെ. ബിജുവിന്റേതാണ് കേൾക്കുന്ന മറ്റൊരു പേർ. എൻ.ഡി.എയുമായി ചേർത്ത് പറഞ്ഞു കേൾക്കുന്നത് ഷാജുമോൻ വട്ടേക്കാടിന്റെ പേരാണ്.
പാലക്കാട്ടേക്ക് യു.ഡി.എഫ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്റെ പേർ പരിഗണിച്ചേക്കാം. കോൺഗ്രസ് വിട്ട മുൻ ഡി.സി.സി പ്രസിഡന്റ് എ.വി. ഗോപിനാഥിനെ എൽ.ഡി.എഫ് കളത്തിലിറക്കാൻ സാദ്ധ്യതയുണ്ട്. നവകേരള സദസിൽ അദ്ദേഹം ഇടതുമുന്നണിയുമായി സഹകരിച്ചിരുന്നു. ലോക് സഭാ തിരഞ്ഞെടുപ്പ് കാലത്ത് ഇടതു പക്ഷത്തെ പിന്തുണയ്ക്കുകയും ചെയ്തു. സി. കൃഷ്ണകുമാർ, മെട്രോമാൻ ഇ. ശ്രീധരൻ എന്നിവരുടെ പേരുകൾ എൻ.ഡി.എ പരിഗണിക്കാൻ സാദ്ധ്യതയുണ്ട്.