കങ്കണയെ വിമാനത്താവളത്തിൽ വച്ച് സുരക്ഷാ ഉദ്യോഗസ്ഥ മർദ്ദിച്ചെന്ന് പരാതി, അന്വേഷണം പ്രഖ്യാപിച്ചു
ന്യൂഡൽഹി : നിയുക്ത ബി.ജെ.പി എം.പിയും നടിയുമായ കങ്കണ റണാവത്തിനെ വിമാനത്താവളത്തിൽ വച്ച് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥ മർദ്ദിച്ചെന്ന് പരാതി. ചണ്ഡിഗഢ് വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയ്ക്കിടെ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥ മർദ്ദിച്ചെന്നാണ് ആരോപണം. ഡൽഹിയിലേക്കുള്ള യാത്രയ്ക്കായി ചണ്ഡിഗഢ് വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് കങ്കണയ്ക്ക് നേരെ ആക്രമണമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ.
Kangana Ranaut slapped by CISF constable Kulwinder Kaur at Chandigarh airport for calling protesting farmers Khalistanis. pic.twitter.com/IGfXz2l4os
— Prayag (@theprayagtiwari) June 6, 2024
ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ നിന്നുള്ള നിയുക്ത എം.പിയാണ് കങ്കണ.
വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയായിരുന്നു സംഭവം. സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥ കുൽവിന്ദർ കൗറാണ് മർദ്ദിച്ചതെന്നാണ് ആരോപണമുയർന്നത്. കർഷക സമരവുമായി ബന്ധപ്പെട്ട് കങ്കണ മുൻപ് നടത്തിയ പ്രസ്താവനയാണ് മർദ്ദനത്തിന് കാരണമെന്നാണ് വിവരം. പ്രസ്താവന സംബന്ധിച്ച് കങ്കണയുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടെന്നും തുടർന്ന് മർദ്ദിക്കുകയായിരുന്നുമെന്നാണ് പരാതി. കങ്കണ ബോർഡിംഗ് ഏരിയയിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. പരാതിയെക്കുറിച്ച് അന്വേഷിക്കാൻ സി.ഐ.എസ്.എഫ് പ്രത്യേക സംഘത്തെ നിയോഗിച്ചു. ഉദ്യോഗസ്ഥയെ അന്വേഷണ വിധേയമായി അധികൃതർ സസ്പെൻഡ് ചെയ്തിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന് പരാതി നൽകുമെന്ന് കങ്കണ വ്യക്തമാക്കി.
Shocking rise in terror and violence in Punjab…. pic.twitter.com/7aefpp4blQ
— Kangana Ranaut (Modi Ka Parivar) (@KanganaTeam) June 6, 2024