ടെമ്പോട്രാവലർ നദിയിലേക്ക് മറിഞ്ഞുള്ള അപകടം: മരിച്ചവരുടെ എണ്ണം 14 ആയി, പലർക്കും ഗുരുതര പരിക്ക്
രുദ്രപ്രയാഗ്: ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ് ജില്ലയിൽ ടെമ്പോ ട്രാവലർ നദിയിലേക്ക് മറിഞ്ഞുള്ള അപകടത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി. പതിനാറുപേർക്ക് പരിക്കേറ്റു. ഇതിൽ ചിലരുടെ നില ഗുരുതരമാണ്. ഗാസിയാബാദിൽ നിന്ന് ചോപ്ത തുംഗനാഥിലേക്ക് 26 യാത്രക്കാരുമായി പോയ ടെമ്പോ ട്രാവലർ ബദരിനാഥ് ദേശീയ പാതയിൽ നിന്ന് അളകനന്ദ നദിയുടെ തീരത്തേക്ക് മറിയുകയായിരുന്നു.
പരിക്കേറ്റവരിൽ ഏഴുപേരെ എയർലിഫ്റ്റ് ചെയ്ത് ഋഷികേശിലെ എയിംസിലും ഒമ്പത് പേരെ രുദ്രപ്രയാഗ് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ജില്ലാ മജിസ്‌ട്രേറ്റിനോട് ഉത്തരവിട്ടതായി മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി അറിയിച്ചു. അപകടത്തിൽ അദ്ദേഹം ദുഃഖം രേഖപ്പെടുത്തുകയും ചെയ്തു.
അപകടകാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിട്ടുണ്ട്.
जनपद रुद्रप्रयाग में टेम्पो ट्रैवलर के दुर्घटनाग्रस्त होने का अत्यंत पीड़ादायक समाचार प्राप्त हुआ। स्थानीय प्रशासन व SDRF की टीमें राहत एवं बचाव कार्यों में जुटी हुई है। घायलों को नज़दीकी चिकित्सा केंद्र पर उपचार हेतु भेज दिया गया है। ज़िलाधिकारी को घटना की जाँच के आदेश दे दिए…
— Pushkar Singh Dhami (@pushkardhami) June 15, 2024