പത്ത് വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി, ഡൽഹിയിൽ രണ്ട് യുവാക്കൾ പിടിയിൽ
ന്യൂഡൽഹി: 10 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ നടുങ്ങി ഡൽഹി. രാജ്യതലസ്ഥാനത്തെ നരേല മേഖലയിലാണ് സംഭവമുണ്ടായത്. വ്യാഴാഴ്ച രാത്രി 9.45ഓടെയാണ് മകളെ കാണാനില്ലെന്ന് കുട്ടിയുടെ പിതാവ് മനസിലാക്കിയത്. വെള്ളിയാഴ്ച പുലർച്ചെ 12.30ഓടെ പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ആളൊഴിഞ്ഞ ഒരു സ്ഥലത്ത് തല തകർന്ന നിലയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
സംഭവത്തിൽ പെൺകുട്ടിയുടെ അയൽവാസികളായ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. രാഹുൽ(20), ദേവ്ദത്ത്(30) എന്നിവരാണ് പിടിയിലായത്. ഇവരിൽ രാഹുൽ പെൺകുട്ടിയുമായി മൃതദേഹം കണ്ടെത്തിയ ഒഴിഞ്ഞ സ്ഥലത്തേക്ക് നടന്നുപോകുന്നത് കണ്ടതായി പ്രദേശവാസികൾ പൊലീസിനോട് അറിയിച്ചു. അടുത്തുള്ള ഭക്ഷണശാലയിൽ കൊണ്ടുപോകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് പ്രതികൾ പെൺകുട്ടിയെ കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ അച്ഛന്റെ പരാതിയിൽ പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.
Two people - Rahul (20) and Devdutt (30) - apprehended for allegedly gangraping and murdering a 10-year-old girl in Narela area of Delhi. A case u/s 363, 302, 376D of the IPC, and sec 6 of POCSO Act has been registered at PS Narela on the statement of the deceased girl's father.
— ANI (@ANI) June 28, 2024
അതേസമയം കായംകുളത്ത് 76 വയസുളള വയോധികയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിലായി. ഓച്ചിറ ക്ലാപ്പന സ്വദേശിയായ ഷഹനാസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. ഷഹനാസ് ലഹരിയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അവശ നിലയിലായ വയോധികയെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.