'ആ വീഡിയോ എന്റെ അല്ല എന്ന് മനസിലായി ' ശാലു മേനോൻ

Saturday 13 July 2024 6:09 AM IST

ജീവിതത്തിലെ വിഷമഘട്ടത്തിൽ ഒപ്പം നിന്നത് അമ്മയും അമ്മൂമ്മയും തന്റെ സ്റ്റുഡന്റ‌്‌സും അവരുടെ മാതാപിതാക്കളും മാത്രമെന്ന് നടി ശാലു മേനോൻ.

നാൽപ്പത്തിയൊൻപത് ദിവസം ജയിലിൽ കഴിഞ്ഞു. സിനിമയിൽ മാത്രം കണ്ടിട്ടുള്ള കാര്യങ്ങളാണ് ഞാൻ എന്റെ ജീവിതത്തിൽ അനുഭവിച്ചിട്ടുള്ളത്. ഒന്നര ആഴ്‌ച എനിക്ക് പിടിച്ചുനിൽക്കാൻ പറ്റിയില്ല. ജയിലിൽ കിടന്നുവെന്നതിന്റെ പേരിൽ സീരിയലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നല്ലൊരു തൊഴിൽ നമ്മുടെ കൈയിലുണ്ട്. നൃത്താദ്ധ്യാപികയാണ്. കുഞ്ഞുങ്ങളെ പഠിപ്പിക്കാനുള്ള കഴിവ് എനിക്കുണ്ട്. അങ്ങനെ മുൻപോട്ട് പോകാമെന്ന തീവ്രമായ ആഗ്രഹം എന്നിലുണ്ടായി. പലതരം ആളുകളെ ജയിലിൽ വച്ച് കണ്ടു. ഒരുപാട് പേർക്കൊപ്പമല്ല ഞാൻ കിടന്നത്. എന്റെ കൂടെ ഒരാളെ താമസിച്ചിരുന്നുള്ളൂ. ഒരു പ്രായമായ അമ്മയായിരുന്നു. നാലുവർഷമായി അവർ ജയിലിൽ കിടക്കുകയാണ്. ജാമ്യം കിട്ടിയിട്ടും ആരും അവരെ കൊണ്ടുപോകാനില്ല. മകന് ആ അമ്മയെ വേണ്ട. എന്റെ ജീവിതം ഇപ്പോൾ ആക്ടീവ് ആയപ്പോൾ കുടുംബക്കാരൊക്കെ തിരിച്ചുവന്നു. എനിക്കതിൽ ഒരു പ്രശ്നവുമില്ല. എന്റെ ജീവിതം വേണമെങ്കിൽ ഒരു ബുക്ക് ആക്കി മാറ്റാം. മോർഫിങ് കേസും ഇതുപോലെ വന്നതാണ്. ആ വീഡിയോ കണ്ടു ഞാൻ ഞെട്ടിപ്പോയി. ആ വീഡിയോ കണ്ട് എന്റെ അല്ല എന്നു മനസിലായി, അത് വിട്ടു. 2009ലാണ് ആ മോർഫിങ് വീഡിയോ പുറത്തുവന്നത്. അന്ന് അത് മോർഫിങ് ആണെന്ന് പലരും വിശ്വസിച്ചില്ല. ഇന്നാണെങ്കിൽ പലർക്കും അത് മനസിലാകും. ശാലുവിന്റെ വാക്കുകൾ.

Advertisement
Advertisement