ഇരട്ട കൊലപാതകം :ഏഴ് കുറ്റപത്രം സമർപ്പിച്ച് അന്വേഷണസംഘം
കട്ടപ്പന : കട്ടപ്പനയിലെ ഇരട്ട കൊലപാതക കേസിലെ കുറ്റപത്രം അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ചു. നെല്ലിപ്പള്ളിയിൽ വിജയൻ , മകളുടെ നവജാതശിശു എന്നിവരുടെ കൊലപാതകവുമായി ബന്ധപ്പെട്ട കുറ്റപത്രമാണ് കോടതിയിൽ അന്വേഷണസംഘം സമർപ്പിച്ചത്.പ്രധാന പ്രതി നിധീഷിനെതിരെ ആറ് കേസുകൾ ഉണ്ട്. രണ്ടു കൊലപാതകവും രണ്ട് പീഡനക്കേസുകളും രണ്ട് മോഷണ കേസുകളും ആണ് നിതീഷിനെതിരെ ഉള്ളത്. നിതീഷും കൊല്ലപ്പെട്ട വിജയന്റെ മകൻ വിഷ്ണുവും കട്ടപ്പനയിൽ നടത്തിയ മോഷ്ണത്തിനിടെ പിടിക്കപ്പെട്ടതോടെയാണ് നാടിനെ ഞെട്ടിച്ച കൊലപാതകങ്ങളുടെ ചുരുളഴിയുന്നത്. 2016 ൽ നവജാത ശിശുവിനേ കൊലപ്പെടുത്തി. തുടർന്ന് 2023 ഓഗസ്റ്റിൽ വിജയനെയും കൊലപ്പെടുത്തി. 2024 മാർച്ച് രണ്ടിന് നിതീഷും വിഷ്ണുവും നഗരത്തിൽ നടത്തിയ മോഷണത്തിനിടയിൽ പിടിയിലായതോടെ പൊലീസ് നടത്തിയ അന്വേഷണങ്ങൾക്കും ചോദ്യം ചെയ്യലുകളിലുമാണ് കൊലപാതങ്ങളെ കുറിച്ചുള്ള വിവരം ലഭിക്കുന്നത്. കക്കാട്ടുകടയിൽ വീടിന്റെ തറ കുഴിച്ച് നടത്തിയ പരിശോധനയിൽ വിജയന്റെ മൃദേഹ അവശിഷ്ടങ്ങൾ കണ്ടെത്തുകയും ചെയ്തിരുന്നു. സംഭവങ്ങളിൽ ആദ്യം പ്രതിചേർത്തിരുന്ന വിജയന്റെ ഭാര്യ സുമയേയും മകൻ വിഷ്ണുവിനെയും കേസുകളിൽ മാപ്പ് സാക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ കോടതിയിൽ ഹർജി നൽകിയിട്ടുമുണ്ട്.കട്ടപ്പന എസ് .എച്ച്. ഒ എൻ സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തിയാണ് ചുരുങ്ങിയ കാലയളവിനുള്ളിൽ ഏഴ് കേസുകളിലെയും കുറ്റപത്രങ്ങൾ കോടതിയിൽ സമർപ്പിച്ചത്.