കേടായ  മീറ്റർ മാറ്റിസ്ഥാപിക്കാനെത്തിയ കെ എസ് ഇ ബി കരാർ ജീവനക്കാരനെ ജീപ്പിടിച്ച് കൊല്ലാൻ ശ്രമം

Saturday 13 July 2024 11:31 PM IST

ചിറ്റാരിക്കൽ ( കാസർകോട് ): വീട്ടിലെ വൈദ്യുതി മീറ്റർ മാറ്റിവെച്ച കെ.എസ്.ഇ.ബി കരാർ ജീവനക്കാരനെ ജീപ്പിടിച്ചും തലക്കടിച്ചും കൊല്ലാൻ ശ്രമം. ചിറ്റാരിക്കാൽ കാറ്റാംകവലയിൽ ഇന്ന്  വൈകിട്ടാണ്  സംഭവം. ആക്രമണത്തിൽ സാരമായി പരിക്കേറ്റ ജീവനക്കാരൻ അരുൺ കുമാറിനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറ്റാംകവലയിലെ ജോസഫും മകൻ സന്തോഷുമാണ് ആക്രമിച്ചതെന്ന് പരാതിയിൽ പറയുന്നു. അരുൺകുമാറിന്റെ കൂടെയുണ്ടായിരുന്ന ജീവനക്കാരൻ അനീഷ് പിറകോട്ടു മാറിയതിനാൽ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടു. 

കെ.എസ്.ഇ.ബി നല്ലോംപുഴ സെക്ഷൻ ഓഫീസിൽ നിന്നുള്ള നിർദ്ദേശപ്രകാരം ജോസഫിന്റെ വീട്ടിലെ കേടായ മീറ്റർ മാറ്റിവെക്കാൻ എത്തിയതായിരുന്നു അരുൺ കുമാറും അനീഷും. ഈ സമയം ജോസഫ് വീട്ടിൽ ഉണ്ടായിരുന്നില്ല. അവിടെ ഉണ്ടായിരുന്ന സ്ത്രീകളോടും കുട്ടികളോടും പറഞ്ഞതിനുശേഷം മീറ്റർ മാറ്റിവച്ച് റോഡിലേക്ക് ഇറങ്ങിയ അരുൺകുമാറിന്റെ ബൈക്കിൽ ജോസഫിന്റെ മകൻ സന്തോഷ് ജീപ്പ് കൊണ്ട് ഇടിക്കുകയായിരുന്നു. വീണുപോയ അരുണിനെ ജോസഫ് ഇരുമ്പ് കമ്പി ഉപയോഗിച്ച്   അടിച്ചു. ആക്രമണത്തിൽ അരുൺകുമാറിന്റെ മൂക്കും ചെവിയും തകർന്നു. ജീപ്പിന്റെ ഇടിയേറ്റ് ബൈക്കിനും കേടുപറ്റിയിട്ടുണ്ട്. 

പ്രദേശത്തെമറ്റ് വീടുകളിലെ കേടായ മീറ്ററുകൾ മാറ്റിവെച്ച ശേഷമാണ് ഇരുവരും ജോസഫിന്റെ വീട്ടിൽ എത്തിയത്.ചിറ്റാരിക്കൽ പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Advertisement
Advertisement