17 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

Monday 15 July 2024 1:35 AM IST

ചാലക്കുടി: വിശാഖപട്ടണത്ത് നിന്ന് ട്രെയിൻ മാർഗ്ഗം വിൽപ്പനയ്ക്കായി കൊണ്ടുവന്ന 17 കിലോ കഞ്ചാവ് പൊലീസ് പിടികൂടി. ഇതുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാൾ മൂർഷിദാബാദ് കാശി ഷാഹാ സ്വദേശി അജിബുർ ഷെയ്ഖിനെ (26) ചാലക്കുടി സബ് ഇൻസ്‌പെക്ടർ ആൽബിൻ തോമസ് വർക്കി അറസ്റ്റ് ചെയ്തു.

ഡിവൈ.എസ്.പി കെ.സുമേഷ്, എം.കെ.സജീവ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസും ജില്ലാ ലഹരി വിരുദ്ധ സേനയും ചേർന്ന് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് ഇയാളെ പിടിച്ചത്. രണ്ട് ബാഗിലായി എട്ട് പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ് ഭദ്രമായി കഞ്ചാവ് സൂക്ഷിച്ചിരിക്കുകയായിരുന്നു. പിടിയിലായ യുവാവ് അങ്കമാലി ഭാഗത്തെ കറി മസാല നിർമ്മാണ കേന്ദ്രത്തിൽ നേരത്തെ ജോലി ചെയ്തിട്ടുണ്ട്.

തുടർന്ന് നാട്ടിലേക്ക് മടങ്ങിയ ഇയാൾ ആന്ധ്രയിൽ നിന്നും കഞ്ചാവ് വാങ്ങി ആവശ്യക്കാർക്കെത്തിക്കുന്ന കണ്ണിയായി പ്രവർത്തിച്ചു വരികയായിരുന്നു. ആവശ്യക്കാരെ റെയിൽവേ സ്റ്റേഷൻ പരിസരത്തേക്ക് വരുത്തിയാണ് കഞ്ചാവ് വിൽപ്പന നടത്തിയിരുന്നത്.
റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് എസ്.ഐമാരായ വി.ജി.സ്റ്റീഫൻ, സി.ആർ.പ്രദീപ് കുമാർ, ജയകൃഷ്ണൻ.പി, സതീശൻ മടപ്പാട്ടിൽ, ടി.ആർ.ഷൈൻ, റോയ് പൗലോസ്, പി.എം.മൂസ, എ.എസ്.ഐ മാരായ വി.യു.സിൽജോ, ലിജു ഇയ്യാനി, സൂരജ് വി.ദേവ്, സീനിയർ സി.പി.ഒമാരായ എ.യു.റെജി , എം.ജെ.ബിനു, ഷിജോ തോമസ്, പി.എക്‌സ്.സോണി, എം.വി.മാനുവൽ, നിഷാന്ത് എബി, കെ.ജെ.ഷിന്റോ, ചാലക്കുടി പൊലീസ് സ്റ്റേഷൻ അഡീഷണൽ എസ്.ഐ റെജിമോൻ, സീനിയർ സി.പി.ഒ കെ.കെ.ബൈജു, സി.പി.ഒമാരായ സുരേഷ് കുമാർ, കെ.എം.സനോജ്, ശ്യാം ചന്ദ്രൻ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Advertisement
Advertisement