കെ.ഐ.ഐ.ടി ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റിയിലെ 11 വിദ്യാർത്ഥികൾക്ക് ഒളിമ്പിക്സിലേക്ക് യോഗ്യത

Wednesday 24 July 2024 4:56 AM IST

ഭുവനേശ്വർ: കെ.ഐ.ഐ.ടി ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റിയിലെ 11 വിദ്യാർത്ഥികൾ പാരീസ് ഒളിമ്പിക്സിലേക്ക് യോഗ്യത നേടി. ഇന്ത്യയിലെ എല്ലാ സർവകലാശാലകളിലും നിന്നുള്ള ഏറ്റവും വലിയ കായിക താരങ്ങളെ അയയ്ക്കുന്ന ആദ്യ സർവകലാശാലയാണ് കെ.ഐ.ഐ.ടി. ഓരോ കായികതാരത്തിനും 7 ലക്ഷം രൂപ നൽകുമെന്ന് കീയ്റ്റ്-കിസ് സ്ഥാപകൻ ഡോ.അച്യുത സാമന്ത പ്രഖ്യാപിച്ചു.

ആമിത് റോഹിഡാസ് (പുരുഷ ഹോക്കി), കിഷോർ കുമാർ ജേന (ജാവലിൻ ത്രോ), പരുൾ ചൗധരി (3000മീ സ്റ്റെപ്പിൾചേസ് ആൻഡ് 5000മീറ്റർ), പ്രിയങ്ക (20 കിമീ റേസ്സ് വാക്ക് ആൻഡ് മാരത്തോൺ റേസ് വാക്ക് മിക്സ് റിലേ), അനും രാണി (ജാവലിൻ ത്രോയി), ജോതി യാറാജി (100മീ ഹർഡിൽസ്), തജീന്ദർപാൽ സിംഗ് തൂർ (ഷോട്ട് പുട്ട്), പ്രാചി (4x400മീ. റിലേ), അങ്കിത (5000മീ), പരംജീത് സിംഗ് ബിഷ്റ്റ് (20കിമീ റേസ് വാക്ക്), സുറാജ് പന്വാർ (മാരത്തോൺ റേസ് വാക്ക് മിക്സ് റിലേ) എന്നിവരാണ് യോഗ്യത നേടിയ കായികതാരങ്ങൾ. എല്ലാ കായികതാരങ്ങളും ഇപ്പോൾ യൂറോപ്പിലെ വിവിധ രാജ്യങ്ങളിലെ ക്യാമ്പുകളിലാണ്. കീയ്റ്റ്-കിസ് സ്ഥാപകൻ ഡോ. അച്യുത സമാന്ത, ഭുവനേശ്വറിൽ നടത്തിയ പ്രത്യേക പരിപാടിയിൽ ഓൺലൈനായി പങ്കെടുത്തു. കീയ്റ്റ്-കിസ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ കായികതാരങ്ങളെ ഒളിമ്പിക്സിന് അയയ്ക്കുന്ന ആദ്യ സംഘടനയാണെന്ന് അദ്ദേഹം പറഞ്ഞു. പ്രൊഫ. ബൽജിത് സിംഗ് സെഖോൺ, പ്രൊഫ. സരൻജിത് സിംഗ്, പ്രൊഫ. ജ്ഞാന രഞ്ജൻ മോഹന്തി, സഞ്ജയ് കുമാർ ഗർണായിക്, ഡോ. ഗഗനേന്ദ്രു ദാഷ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Advertisement
Advertisement