എന്റെ പെരുമാറ്റത്തിന് കാരണം ആ രോഗമാണ്,​ പക്ഷേ തനിക്ക് ഗുണം ചെയ്തെന്ന് ഷൈൻ ടോം ചാക്കോ

Sunday 04 August 2024 11:35 PM IST

സമീപകാലത്ത് മലയാലത്തിലെ ഏറ്റവും തിരക്കേറിയ യുവതാരങ്ങളിൽ ഒരാളാണ് ഷൈൻ ടോം ചാക്കോ. സിനിമാ പ്രമോഷൻ പരിപാടികളിലെ പെരുമാറ്റത്തിന്റെ പേരിൽ പലപ്പോഴും നടന് നേരെ വിമർശനവും ഉണ്ടാകാറുണ്ട്. ഏറ്റവും പുതിയ ചിത്രമായ താനാരയുടെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ മോഡലായ തനുജയുമായി പിരിഞ്ഞതിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ചർച്ചയായിരുന്നു. ഇപ്പോഴിതാ നടന്റെ മറ്റൊരു വെളിപ്പെടുത്തൽ ആണ് ശ്രദ്ധ നേടുന്നത്.

തന്റെ പെരുമാറ്റത്തിന് പിന്നിലെ കാരണം ആണ് ഷൈൻ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. തനിക്ക് അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി സിൻഡ്രോം (എ.ഡി.എച്ച്.ഡി)​ ഉണ്ടെന്നാണ് താരം തുറന്നുപറഞ്ഞത്. പണ്ടേ രോഗനിർണയം നടത്തിയതാണെന്നും എ.ഡി.എച്ച്.ഡി തനിക്ക് ഗുണകരമായിട്ടാണ് തോന്നിയിട്ടുള്ളതെന്നും ഷൈൻ പറയുന്നു.

എ.ഡി.എച്ച്.ഡി കിഡ് ആണ് ഞാൻ. പണ്ടേ അത് തിരിച്ചറിഞ്ഞതാണ്,​ അങ്ങനെയുള്ളവർ ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റാൻ വേണ്ടി ശ്രമിക്കും. ഈ ശ്രദ്ധ പിടിച്ചു പറ്റണം എന്നതിൽ നിന്നാണ് ഒരു ആക്ടർ ഉണ്ടാകുന്നത്. അല്ലെങ്കിൽ ഒരു മുറിയിൽ അടച്ചിട്ട് ഇരുന്നാൽ മതിയല്ലോ. എല്ലാ പുരുഷന്മാരിലും അതിന്റെ ചെറിയൊരു അംശം ഉണ്ട്. നമ്മൾ പുറത്തേക്ക് പോകുന്നതും വസ്ത്രം ധരിക്കുന്നതും ഒക്കെ ആരെങ്കിലും നോട്ടീസ് ചെയ്യാൻ വേണ്ടിയാണ്. അതിന്റെ അളവ് വളരെയധികം കൂടുതൽ ആയിരിക്കും എഡിഎച്ച്ഡി ഉള്ളവർക്ക്. അതിനെ ആണ് ഡിസോഡർ എന്ന് പറയുന്നത്. എ.ഡി.എച്ച്.ഡി ഉള്ളൊരാൾക്ക് എപ്പോഴും താൻ ശ്രദ്ധിക്കപ്പെടണം എന്നായിരിക്കും. മറ്റ് അഭിനേതാക്കളിൽ നിന്നും വ്യത്യസ്തനാകും. അതിന് വേണ്ടി ട്രൈ ചെയ്യും. പെർഫോം ചെയ്യും. ഒരു കൂട്ടം ആൾക്കാർക്ക് ഇടയിൽ നിന്നും കൂടുതൽ ശ്രദ്ധനേടാൻ ശ്രമിക്കും. അപ്പോൾ എന്തായാലും എഡിഎച്ച്ഡി ഉണ്ടാകും. ഇതൊക്കെ ഡിസോഡർ ആയിട്ട് പുറത്തുള്ളവർക്കെ തോന്നുള്ളൂ. എന്നെ സംബന്ധിച്ച് എഡിഎച്ച്ഡി എന്നത് എന്റെ ഏറ്റവും നല്ല ​ഗുണമാണെന്നും ഷൈൻ വ്യക്തമാക്കി.

കറ നല്ലതാണെന്ന് ചിലർ പറയില്ലെ. എല്ലാവർക്കും അങ്ങനെ അല്ല. അതുകൊണ്ട് എഡിഎച്ച്ഡി എനിക്ക് വളരെ ​ഗുണമാണ്", ഷൈൻ ടോം ചാക്കോ പറഞ്ഞു.

നേരത്തെ നടൻ ഫഹദ് ഫാസിലും തനിക്ക് എഡിഎച്ച്ഡി ആണെന്ന് വെളിപ്പെടുത്തിയിരുന്നു നാഡീവ്യൂഹ വികാസവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന തകരാറാറിനെ ആണ് എഡിഎച്ച്‍ഡി എന്ന് പറയുന്നത്. ഇത് കുട്ടികളിലാണ് ഏറ്റവും കൂടുതൽ കണ്ടുവരുന്നതെങ്കിലും അപൂർവ്വമായി മുതിർന്നവർക്കും വരാറുണ്ട്.

Advertisement
Advertisement