റഷ്യയിലെ ഹെലികോപ്‌റ്റർ അപകടം: 17 മൃതദേഹങ്ങൾ കണ്ടെത്തി

Monday 02 September 2024 7:01 AM IST

മോസ്കോ: റഷ്യയിൽ കാംച‌റ്റ്‌ക ഉപദ്വീപിൽ 22 യാത്രികരുമായി കാണാതായ ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. മോശം കാലാവസ്ഥയിൽ പർവ്വത പ്രദേശത്ത് തകർന്നുവീഴുകയായിരുന്നു. 17 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. മറ്റുള്ളവരും മരിച്ചിരിക്കാമെന്നാണ് നിഗമനം. ഇന്നലെ രാവിലെയാണ് രക്ഷാപ്രവർത്തകർക്ക് ഹെലികോപ്റ്റർ കണ്ടെത്താനായത്. ശനിയാഴ്ചയാണ് വാച്കാഷെറ്റ്സ് അഗ്നിപർവ്വതത്തിന് സമീപത്തെ വ്യോമ കേന്ദ്രത്തിൽ നിന്ന് ടൂറിസ്റ്റുകളുമായി ഹെലികോപ്റ്റർ പറന്നുയർന്നത്. മിനിറ്റുകൾക്കുള്ളിൽ അപ്രത്യക്ഷമായി. മോസ്കോയിൽ നിന്ന് 6,000 കിലോമീറ്റർ അകലെയാണ് കാംച‌റ്റ്‌ക.

Advertisement
Advertisement