ഒന്നും ചെയ്തില്ല,​ കേന്ദ്രത്തിന്റെ കൈയിലെത്തിയത് 2364 കോടി രൂപ ,​ നേട്ടമുണ്ടായത് മൂന്നുവർഷത്തിൽ

Monday 11 November 2024 11:37 PM IST

ന്യൂഡൽഹി : ആക്രി സാധനങ്ങൾ വിറ്റ് കേന്ദ്ര സർക്കാർ നേടിയത് 2364 കോടി രൂപ .സർക്കാർ ഓഫീസുകളിൽ നിന്നുള്ള ആക്രിസാധനങ്ങൾ വിറ്റതാണ് സർക്കാരിന് ലോട്ടറിയായത്. ഡിപ്പാർട്ട്മെന്റ് ഫോർ പ്രമോഷൻ ഓഫ ്ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് (ഡി.പി.ഐ.ഐ.ടി)​ ആണ് പദ്ധതി നടപ്പാക്കിയത്. വെറും മൂന്നു വർഷത്തിനുള്ളിലാണ് ഇത്രയും പണം നേടിയത്. കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ഇതിന് പിന്നാലെ അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയും രംഗത്തെത്തി. ഡിപ്പാർട്ട്‌മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസട്രി ആൻഡ് ഇന്റേണൽ ട്രേഡ് ആണ് പദ്ധതി നടപ്പാക്കിയത്.

ഖജനാവിന് സംഭാവന നൽകുന്നതിലൂടെ സർക്കാർ വകുപ്പുകളിലുടനീളം ശുചിത്വവും പ്രോത്സാഹിപ്പിക്കുതാണ് പദ്ധതിയെന്നും മോദി ചൂണ്ടിക്കാട്ടി. ഫിസിക്കൽ ഫയലുകൾ ഇല്ലാതാക്കുന്നതിനും ആക്രി സാധനങ്ങൾ നീക്കം ചെയ്യുകയും ചെയ്തതോടെ 15,847 ചതുരശ്ര അടി സ്ഥലം സ്വതന്ത്രമാക്കുകയും 16,39,452 രൂപ വരുമാനമുണ്ടാക്കുകയും ചെയ്തതായി നവംബർ 7ന് വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു.