ഹമാസിന് നെതന്യാഹുവിന്റെ അന്ത്യശാസനം, തന്ത്രം മെനഞ്ഞ് ട്രംപും

Tuesday 18 February 2025 2:50 AM IST

15 മാസത്തിന്‌ ശേഷമാണ് യുദ്ധ കാഹളത്തിന് വിരാമമായെന്ന ആശ്വാസവാർത്ത ഗാസയിലെ ജനങ്ങളെത്തേടി എത്തിയത്. ട്രംപിന്റെ ഇടപെടലിലാണ് വെടിനിറുത്തലിനും, ബന്ദികളെ വിട്ടയയ്ക്കാനും ഇസ്രയേലും ഹമാസും തമ്മിൽ ധാരണയിലായത്. ഖത്തറായിരുന്നു സമാധാന ശ്രമത്തിന്റെ മുഖ്യ മദ്ധ്യസ്ഥൻ.