മോഹൻലാൽ ശ്രീലങ്കയിൽ, മഹേഷ് നാരായണൻ ചിത്രം തുടർചിത്രീകരണം ഇന്ന് ആരംഭിക്കും
മമ്മൂട്ടി, മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ എന്നിവരെ പ്രധാന കഥാപാത്രമാക്കി മഹേഷ് നാരായണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഇന്ന് ശ്രീലങ്കയിൽ പുനരാരംഭിക്കും. പത്തുദിവസത്തെ ചിത്രീകരണമാണ് ശ്രീലങ്കയിൽ. മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ദർശന രാജേന്ദ്രൻ എന്നിവർ ഉൾപ്പെടുന്ന രംഗങ്ങളാണ് ഇവിടെ ചിത്രീകരിക്കുക. ശ്രീലങ്കയിലായിരുന്നു ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ. ഇൗ ഷെഡ്യൂളിൽ മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെയുള്ള താരങ്ങൾ പങ്കെടുത്തിരുന്നു. ശ്രീലങ്കയിലെ ഇൗ ഷെഡ്യൂളിന് ശേഷം എടപ്പാളിൽ നാലുദിവസത്തെ ചിത്രീകരണമുണ്ട്. കൊച്ചിയിലാണ് അടുത്ത ഷെഡ്യൂൾ. ഇൗ ഷെഡ്യൂളിൽ മമ്മൂട്ടി പങ്കെടുക്കുമെന്നാണ് വിവരം. നയൻതാരയാണ് നായിക.ജൂലായിൽ ആണ് കൊച്ചി ഷെഡ്യൂൾ. കൊച്ചി ഷെഡ്യൂളിൽ മോഹൻലാലും നയൻതാരയും പങ്കെടുക്കുന്നുണ്ട്.
മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയാണ് മഹേഷ് നാരായണൻ ചിത്രം ഒരുങ്ങുന്നത്. മമ്മൂട്ടിയും മോഹൻലാലും മഹേഷ് നാരായണന്റെ ചിത്രത്തിൽ ആദ്യമായാണ്. ബോളിവുഡിലെ പ്രശസ്ത ഛായാഗ്രാഹകൻ മനുഷ് നന്ദൻ ആണ് ക്യാമറ ചലിപ്പിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് ആണ് നിർമ്മാണം.