കൊടുംക്രൂരത; പൂച്ചയ്ക്ക് ഭക്ഷണം നൽകിയശേഷം കൊന്ന് തലയും ശരീരവും വേർതിരിച്ചു, ഇൻസ്റ്റഗ്രാം സ്റ്റോറിയിട്ട് പാലക്കാട് സ്വദേശി
പാലക്കാട്: പൂച്ചയെ കൊന്ന് സ്റ്റോറിയിട്ട് യുവാവിന്റെ കൊടുംക്രൂരത. പാലക്കാട് ചെർപ്പുളശേരി സ്വദേശി ഷജീർ ആണ് പൂച്ചയെ കൊന്ന് ക്രൂരത ഇൻസ്റ്റഗ്രാം സ്റ്റോറിയിലിട്ടത്. ഷജീർ ടൂൾ എന്ന ഇൻസ്റ്റഗ്രാം പേജിലാണ് സ്റ്റോറി ഇട്ടത്. സംഭവത്തിൽ ചെർപ്പുളശേരി പൊലീസ് അന്വേഷണം ആരംഭിച്ചു. പൂച്ചയ്ക്ക് ആദ്യം ഭക്ഷണം കൊടുക്കുന്നതും പിന്നീട് അതിനെ കഴുത്തറുത്ത് കൊന്ന് തലയും ശരീര അവയവങ്ങളും വേർതിരിച്ച് വച്ചിരിക്കുന്നതുമാണ് ദൃശ്യങ്ങളിൽ ഉള്ളത്.
ചെർപ്പുളശേരി സ്വദേശിയായ ഷജീർ ലോറി ഡ്രെവറാണ്. ലോറിയുടെ ക്യാമ്പിനിലിരുന്ന് പൂച്ചയ്ക്ക് ഭക്ഷണം നൽകുന്നതാണ് ഒരു ദൃശ്യം. ക്രൂരത കണ്ടവരാണ് പൊലീസിനെ വിവരമറിയിച്ചത്. നിലവിൽ ഇയാൾ തമിഴ്നാട്ടിലാണെന്നാണ് സൂചന. ക്രൂരതയെ കുറിച്ച് ഇയാളോട് ചോദിച്ചപ്പോൾ മനുഷ്യനെക്കാളും രുചിയുള്ള ഇറച്ചിയാണ് പൂച്ചയുടേതെന്നാണ് മറുപടി നൽകിയത്. എവിടെ നിന്നാണ് ഇത് ചിത്രീകരിച്ചതെന്ന് വ്യക്തമല്ല.