വൈക്കം താലൂക്ക് ആശുപത്രി: പുതിയ കെട്ടിടം ഒരുങ്ങുന്നു
വൈക്കം : വൈക്കം താലൂക്ക് ആശുപത്രിയുടെ ആധുനിക നിലവാരത്തിലുള്ള പുതിയ കെട്ടിടനിർമ്മാണം പുരോഗമിക്കുന്നു. കിഫ്ബി വഴി 55.83 കോടി രൂപ ചെലവിൽ നാലു നിലകളിലായാണ് നിർമ്മാണം. അവസാനഘട്ട നിർമ്മാണ പ്രവൃത്തികളായ ഇലക്ട്രിക്കൽ ജോലികൾ, പ്ലംബിംഗ്, ടൈൽ പാകൽ എന്നിവയാണ് നടക്കുന്നത്. ഒ.പി, അത്യാഹിതവിഭാഗം, ഫാർമസി, വിശ്രമിക്കാനുള്ള സ്ഥലം,റിസപ്ഷൻ എന്നിവ താഴത്തെ നിലയിൽ പ്രവർത്തിക്കും. രണ്ടാം നിലയിൽ സ്‌പെഷ്യൽ ഒ.പികൾ നേത്രരോഗവിഭാഗം, ശിശുരോഗവിഭാഗം, ത്വക്‌രോഗ വിഭാഗം, യൂറോളജി, ഇ.എൻ.ടി, കാർഡിയോളജി, പാലിയേറ്റീവ് കെയർ, പി.എം.ആർ എന്നീ വിഭാഗങ്ങളും പ്രവർത്തിക്കും. മൂന്നാംനില പൂർണമായും വാർഡുകൾക്കും മുറികൾക്കുമായി മാറ്റിവച്ചിരിക്കുകയാണ്. നിലവിൽ ആശുപത്രി പ്രവർത്തിക്കുന്നത് വനിതാശിശു സംരക്ഷണ ആശുപത്രി കെട്ടിടത്തിലാണ്. ദിവസേന ആയിരത്തിനടുത്ത് രോഗികൾ ഒ.പിയിലെത്തുന്ന ഇവിടെ 35 ഡോക്ടർമാരുടെ സേവനം ലഭ്യമാണ്.
285 ബെഡ്, 16 പേ വാർഡ് മുറി
നാലാം നിലയിൽ രണ്ട് ഓപ്പറേഷൻ തിയേറ്റർ
ഒരു മൈനർ തിയേറ്റർ, സർജിക്കൽ ഐ.സി.യു
എക്‌സ് റേ, അൾട്രാ സൗണ്ട് സ്‌കാനിംഗ് സൗകര്യം
നാല് ലിഫ്‌റ്റുകൾ, വിശാലമായ പാർക്കിംഗ് സൗകര്യം
സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, സെക്യൂരിറ്റി ക്യാബിൻ
ആംബുലൻസ് ഷെഡ്, ഇലക്ട്രിക്കൽ മുറി
ടെറസ്സിൽ സോളാർ പാനലുകൾ സജ്ജമാക്കും