ഡ്രൈവറില്ലാത്ത കുഞ്ഞന്‍ ടാക്‌സികള്‍ നമ്മുടെ നാട്ടിലും; ആദ്യമെത്തുക ഈ നഗരത്തില്‍

Friday 22 August 2025 12:27 AM IST

പ്രത്യേകം നിര്‍മ്മിച്ച ഗതാഗത കുരുക്കില്ലാത്ത റോഡില്‍ യാത്ര

കൊച്ചി: സ്ഥിരം യാത്രക്കാര്‍ക്ക് കുറഞ്ഞദൂരം തടസങ്ങളില്ലാതെ സഞ്ചരിക്കാവുന്ന ഡ്രൈവറില്ലാത്ത ഇലക്ട്രിക് വാഹനമായ പോഡ് ടാക്‌സികള്‍ ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിക്കുന്നു. കെട്ടിടങ്ങളിലെ ലിഫ്റ്റില്‍ നിയന്ത്രിക്കുന്നതുപോലെ അതില്‍ കയറാനും ഇറങ്ങാനും കഴിയും. മുംബയിലെ ബാന്ദ്ര - കുര്‍ള 8.8 കിലോമീറ്റര്‍ ദൂരത്തിലാണ് പോഡ്ടാക്‌സി നിരത്തിലെത്തുന്നത്. ന്യൂഡല്‍ഹിക്കടുത്ത് നോയിഡയിലും മറ്റ് മെട്രോനഗരങ്ങളിലും പദ്ധതി നടപ്പാക്കാന്‍ ആലോചനയുണ്ട്. എട്ടു മീറ്റര്‍ ഉയരത്തില്‍ വീതി കുറഞ്ഞ രണ്ടുവരി റോഡ് നിര്‍മ്മിക്കാനാണ് പദ്ധതി.

ആറ് സീറ്റുള്ള വാഹനം യാത്രക്കാര്‍ തന്നെ മൂന്ന് ബട്ടണുള്ള ടച്ച് സ്‌ക്രീന്‍വഴി നിയന്ത്രിക്കണം. വാഹനം തുറക്കാനും അടയ്ക്കാനും ഓരോന്നും നില്‍ക്കാനും നീങ്ങാനും ഒരു ബട്ടണും ഉണ്ടാവും. ഓട്ടോമേറ്റഡ് റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം എന്ന ഗണത്തില്‍പ്പെടുന്ന ഇവയ്ക്ക് 40 കിലോമീറ്ററാണ് വേഗപരിധി.

മലിനീകരണവും വാഹനത്തിരക്ക് കാരണമുള്ള അപകടങ്ങളും കുറയ്ക്കാനാകും. മുംബയില്‍ കണ്ടല്‍ കാട് വെട്ടേണ്ടതിനാല്‍ കോസ്റ്റല്‍ അതോറിറ്റിയുടെ അനുമതി വേണ്ടിവന്നു.

പോഡിന്റെ വില 50 ലക്ഷം

1970കളില്‍ വെസ്റ്റ് വെര്‍ജീനിയ യൂണിവേഴ്‌സിറ്റിയാണ് യാത്രാ പോഡുകള്‍ വികസിപ്പിച്ചത്. ദുബായ്, അബുദാബി നഗരങ്ങളിലും ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിലും പരിമിതമായി ഉപയോഗത്തിലുണ്ട്. ഹീത്രുവിലെ കമ്പനിയാണ് ഇവിടെയും നടപ്പാക്കുന്നത്. ഒന്നിന്റെ വില 50 ലക്ഷം രൂപ.

മുംബയിലെ മുതല്‍ മുടക്ക് 1016 കോടി

2027ല്‍ പദ്ധതി പൂര്‍ത്തിയാകും

4-6 ലക്ഷം പ്രതിദിന യാത്രക്കാര്‍

കിലോമീറ്ററിന് യാത്രാ നിരക്ക് 21 രൂപ

പോഡിന്റെ നീളം

3.5 മീറ്റര്‍

വീതി

1.47 മീ:

ഉയരം

1.8.മീ.