നഗ്നരായി രശ്മിയും 19കാരനും, ഫോണിൽ നിന്ന് കണ്ടെടുത്തത് അഞ്ച് വിഡിയോ ക്ലിപ്പുകൾ
തിരുവനന്തപുരം: യുവാക്കളെ വീട്ടിൽ വിളിച്ചുവരുത്തി ദമ്പതികൾ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കൂടുത വിവരങ്ങൾ പുറത്ത്. പ്രതിയായ ജയേഷിനെതിരെ പോക്സോ കേസും നിലവിലുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. 2016ൽ 16കാരിയെ പീഡിപ്പിച്ച കേസിൽ ഏതാനും മാസം ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. ജാമ്യത്തിൽ ഇറങ്ങി വിചാരണ നടന്നുവരുന്നതിനിടെയാണ് പുതിയ സംഭവ വികാസങ്ങൾ.
അതേസമയം രശ്മിയുടെ ഫോണിൽ നിന്ന് പൊലീസ് അഞ്ച് വീഡിയോ ക്ലിപ്പുകൾ കണ്ടെടുത്തു. മർദ്ദനത്തിനിരയായ ആലപ്പുഴ സ്വദേശിയായ 19കാരനും രശ്മിയും നഗ്നരായി നിൽക്കുന്ന വീഡിയോ ഉൾപ്പെടെയാണ് കണ്ടെത്തിയത്. യുവാവിനെ മർദ്ദിച്ച് ഭീഷണിപ്പെടുത്തിയാണ് രശ്മിക്കൊപ്പം നഗ്നനായി നിറുത്തി വീഡിയോ ചിത്രീകരിച്ചത്. യുവാവിന്റെ കൈവശമുണ്ടായിരുന്ന 20000 രൂപയും ദമ്പതിമാർ കൈക്കലാക്കിയിരുന്നു. യുവാവിനെ വിട്ടയച്ചപ്പോൾ ആയിരം രൂപ മടക്കിനൽകുകയും ചെയ്തു.
ജയേഷിന്റെ ഫോണിലെ രഹസ്യഫോൾഡറിലെ മർദ്ദന ദൃശ്യങ്ങൾ പൊലീസിന് ഇതുവരെ കണ്ടെടുക്കാനായിട്ടില്ല. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനായി ചൊവ്വാഴ്ച പൊലീസ് കസ്റ്റഡി അപേക്ഷ സമർപ്പിക്കും. മറ്റാരെയെങ്കിലും ഇവർ സമാന രീതിയിൽ ഭീ,ണിപ്പെടുത്തുകയോ മർദ്ദിക്കിുകയോ ചെയ്തിട്ടുണ്ടോ എന്നറിയാനായി ദമ്പതിമാരുടെ വഒരു വർശഷത്തെ ഫോൺ വിളി വിവരങ്ങളും പൊലീസ് പരിശോധിക്കും .
ഭാര്യ രശ്മിയുമായി അവിഹിത ബന്ധം സംശയിച്ചാണ് ആലപ്പുഴ റാന്നി സ്വദേശികളായ യുവാക്കളെ വിളിച്ചുവരുത്തി ക്രൂരമായി ദമ്പതികൾ മർദ്ദിച്ചത്. ബംഗളൂരുവിൽ നിന്ന് നാട്ടിലേക്ക് വന്ന 19കാരനെ ഒന്നിന് മാരാമണ്ണിൽ നിന്ന് ജയേഷ് ബൈക്കിൽ വീട്ടിലെത്തിച്ചു. രശ്മിയുമായി ലൈംഗിക പ്രവൃത്തിയിൽ ഏർപ്പെടുന്നതുപോലെ അഭിനയിക്കണമെന്നും അല്ലെങ്കിൽ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തി. ഇത് മൊബൈലിൽ ചിത്രീകരിച്ചു. ഷാൾ ഉപയോഗിച്ച് കൈകൾ കെട്ടി. കമ്പിവടികൊണ്ട് കൈയിലും കാലിലും ഇടിച്ചു. സൈക്കിൾ ചെയിൻ ഉപയോഗിച്ച് കണ്ണുകളിലും വയറിലും ഇടിച്ചു. മുറിയിൽ കെട്ടിത്തൂക്കിയിട്ട് മർദ്ദിച്ചു. രശ്മി കട്ടിംഗ് പ്ലെയർ ഉപയോഗിച്ച് യുവാവിന്റെ കൈവിരലിൽ അമർത്തി. തുടർന്ന് കട്ടിലിൽ കിടത്തി വിവസ്ത്രനാക്കി പെപ്പർ സ്പ്രേ അടിച്ചു.