അവാർഡ് റെക്കോഡിലും മമ്മൂട്ടി കിംഗ്
റെക്കോഡുകളുടെ അവാർഡ് തിളക്കത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി. ഏഴുതവണ മികച്ച നടനുള്ള സംസ്ഥാന അവാർഡും മൂന്ന് തവണ മികച്ച നടനുള്ള ദേശീയ അവാർഡും ലഭിച്ച ഒരേയൊരു മലയാളി നടൻ മമ്മൂട്ടി മാത്രമാണ്. അഹിംസ എന്ന ചിത്രത്തിലെ അഭിനയത്തിൽ 1981-ൽ മികച്ച രണ്ടാമത്തെ നടൻ, 1984ൽ അടിയൊഴുക്കുകളിലെ അഭിനയത്തിന് മികച്ച നടൻ, 1985-ൽ യാത്ര, നിറക്കൂട്ട് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് സ്പെഷ്യൽ ജൂറി പുരസ്കാരം. 1989 ൽ ഒരു വടക്കൻ വീരഗാഥ, മൃഗയ, മഹായാനം. 1993 ൽ വിധേയൻ, പൊന്തൻമാട, വാത്സല്യം. 2004 ൽ കാഴ്ച, 2009 ൽ പാലേരി മാണിക്യം, 2022 നൻപകൽ നേരത്ത് മയക്കം, 2024 ൽ ഭ്രമയുഗം എന്നീ ചിത്രങ്ങളിലൂടെ മികച്ച നടൻ അംഗീകാരം. മതിലുകൾ, ഒരു വടക്കൻ വീരഗാഥ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് 1989 ൽ ആണ് മമ്മൂട്ടിക്ക് ആദ്യ ദേശീയ അവാർഡ്. 1993 ൽ പൊന്തൻമാട, വിധേയൻ, 1998 ൽ ഡോ. ബാബ സാഹേബ് അംബേദ്കർ എന്ന ഇംഗ്ളീഷ് ചിത്രത്തിലെ അഭിനയത്തിനും ദേശീയ അവാർഡ് ലഭിച്ചു. 1998 ൽ പത്മശ്രീ, 2010 ൽ ഡോക്ടറേറ്റ്, 2022 ൽ പദ്‌മ അവാർഡ്, കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് 11 തവണ ലഭിച്ചു. ഫിലിം ഫെയർ അവാർഡ് 16 തവണയും. 74 വയസിലും മമ്മൂട്ടി ക്യാമറയുടെ മുൻപിലാണ്. മേജർ പ്രോജക്ടുകൾ കാത്തിരിക്കുന്നു. കളങ്കാവൽ ആണ് പുതിയ റിലീസ്. നവംബർ 27ന് റിലീസ് ചെയ്യും.