വികസനം ചൂണ്ടിക്കാണിച്ചാൽ ബി ജെ പിക്ക് കേരളത്തിൽ സാദ്ധ്യത, പി എം ശ്രീ നിരസിച്ചത് മണ്ടത്തരമെന്ന് ശശി തരൂർ
ന്യൂഡൽഹി : പി.എം ശ്രീ പദ്ഝതി നിരസിച്ചതിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് ഡോ. ശശി തരൂർ എം.പി. സാമ്പത്തികമായി തകർന്ന് നിൽക്കുമ്പോഴും മുന്നിൽ വന്ന പദ്ധതി നിരസിച്ച് പണം നഷ്ടമായി എന്ന് തരൂർ പറഞ്ഞു. ആദർശശുദ്ധി തെളിയിക്കാനായിരുന്നു ശ്രമം. എന്നാൽ പണം നിരസിച്ചത് മണ്ടത്തരമാണ്. ഇത് നമ്മുടെ പണമാണ് . അത് സ്വീകരിക്കണമെന്നും തരൂർ വ്യക്തമാക്കി, സ്കൂൾ മേൽക്കൂരകൾ ചോർന്നൊലിക്കുന്നു. എന്നിട്ടും പണം സ്വീകരിച്ചില്ല. മെരിറ്റ് കാണാതെ ആദർശ ശുദ്ധി വാദത്തിന് ജനവും പ്രധാന്യം നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആദർശ ശുദ്ധി വാദം കൊണ്ട് കാര്യങ്ങൾ നടക്കില്ലെന്നും തരൂർ കൂട്ടിച്ചേർത്തു. കേന്ദ്രം വന്ന് ഉപാധികൾ വെച്ച് പണം തരാമെന്ന് പറഞ്ഞാൽ താൻ ആയിരുന്നെങ്കിൽ പണം സ്വീകരിച്ചേനെ. കാരണം ജനങ്ങൾക്ക് അത് ആവശ്യമുണ്ടെന്നും തരൂർ വ്യക്തമാക്കി.
വർഗീയത കൊണ്ട് ബി.ജെ.പിക്ക് കേരളത്തിൽ സാദ്ധ്യത ഇല്ലെന്നും വികസനം ചൂണ്ടിക്കാണിച്ചാൽ ചില സാദ്ധ്യതകൾ ഉണ്ടെന്നും തരൂർ കൂട്ടിച്ചേർത്തു. ഞാൻ പാർട്ടിക്കാരൻ ആയിരിക്കാം. പക്ഷേ തിരഞ്ഞെടുത്ത സർക്കാരുകൾക്കൊപ്പം പ്രവർത്തിക്കും. പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ താൻ ഇട്ട നിഷ്പക്ഷ പോസ്റ്റിന്റെ പേരിൽ പോലും ആക്രമിക്കപ്പെട്ടു. പ്രശംസ എന്നു പറഞ്ഞായിരുന്നു ആക്രമണം. എന്നാൽ ഒരു വരിപോലും താൻ പ്രശംസിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.