ജീവൻ അകന്നിട്ടും എന്നെന്നും കൂടെ...

Sunday 30 November 2025 1:24 AM IST

ഒരു ഹൊറർ ക്രൈം ത്രില്ലർ എന്നതിലുപരി, ഉറ്റ സൗഹൃദത്തിനും ഒറ്റപ്പെടലിന്റെ ആഴത്തിലുള്ള വേദനയ്ക്കും പ്രാധാന്യം നൽകുന്ന പുസ്തകമാണ് ശ്രുതി പവിത്രൻ എഴുതിയ 'നിഴലായി താനേ... നിൻ നിഴലായി ഞാനും." എന്നും കൂടെയുണ്ടാകും എന്ന വാക്കിനെ അന്വർത്ഥമാക്കും വിധമുള്ള സന്ദേശം. രക്തബന്ധത്തേക്കാൾ ആഴത്തിലുള്ള സുഹൃത്തിന്റെ മരണം, കേന്ദ്ര കഥാപാത്രമായ ജൂണിനെ തളർത്തുന്നു. എന്നും നിഴൽ പോലെ തന്റെ കൂടെയുണ്ടായിരുന്നവൾ പെട്ടെന്നൊരു ദിവസം മരണപ്പെടുന്നു. തന്റെ മുറിയിൽ, ഒപ്പം ഉറങ്ങാൻ കിടന്ന അവൾ തണുത്തു മരവിച്ച് മരിച്ചു കിടക്കുന്ന കാഴ്ചകാണേണ്ടിവരുന്ന അവസ്ഥ! അതിലുപരിയായി, താനാണ് അതു ചെയ്തതെന്ന് അവൾക്കുമേൽ കുറ്റവും ചുമത്തപ്പെടുന്നു. സ്വന്തം കുടുംബവും കൂട്ടുകാരും അതു വിശ്വസിച്ച് അവളെ ഒറ്റപ്പെടുത്തുന്നു. അവൾക്കു മേൽ കൊലപാതകി എന്ന മുദ്ര ചാർത്തുന്നു. ആ മരണത്തിന്റെ കാരണം തേടി അവൾ അലയുന്നു. കൂട്ടിനായി കുറെ വെല്ലുവിളികളും ചോദ്യങ്ങളും; പിന്നെ, സുഹൃത്തിന്റെ ആത്മാവും! ചില സൗഹൃദങ്ങൾ അങ്ങനെയാണ്; മരണശേഷവും അവർ ഒരു താങ്ങായി കൂടെയുണ്ടാവും.