അഭിഭാഷകനായ മകൻ പിതാവിനെ വെട്ടിക്കൊന്നു, മാതാവിന്റെ നില ഗുരുതരം

Monday 01 December 2025 3:30 AM IST
അറസ്റ്റിലായ മകൻ നവജിത്

കായംകുളം: പിതാവിനെ അഭിഭാഷകൻ വെട്ടിക്കൊലപ്പെടുത്തി. കണ്ടല്ലൂർ തെക്ക് പീടികച്ചിറയിൽ നടരാജനാണ് (62) മകൻ നവജിത് നടരാജന്റെ (30) വെട്ടേറ്റ് മരിച്ചത്. മാതാപിതാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ചശേഷം ഭീകരാന്തരീക്ഷം സൃഷ്ടിച്ച നവജിത്തിനെ പൊലീസ് പിടികൂടി. മാതാവ് സിന്ധുവിന്റെ (49) നിലഗുരുതരം. മാവേലിക്കര കോടതിയിലെ അഭിഭാഷകനാണ് പ്രതി.

ഇന്നലെ രാത്രി ഒൻപതോടെ വീട്ടിലാണ് സംഭവം. വാക്കത്തികൊണ്ട് ഇരുവരെയും വെട്ടിയശേഷം വീടിനുമുകളിലേക്ക് കയറിയ പ്രതിയെ സാഹസികമായാണ് കനകക്കുന്ന് പൊലീസ് പിടികൂടിയത്. പരിക്കേറ്റ മാതാപിതാക്കളെ നാട്ടുകാർ മാവേലിക്കരയിലും തുടർന്ന് പരുമലയിലെയും സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും നടരാജനെ രക്ഷിക്കാനായില്ല. നടരാജന്റെ മുഖത്ത് ഉൾപ്പടെ നിരവധി തവണ വെട്ടേറ്റിട്ടുണ്ട്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. പ്രതി അബോധാവസ്ഥയിലായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. മറ്റുമക്കൾ: ഡോ.നിധിൻ, നിധി.