പരിതാപകരം, പ്രതിപക്ഷം എന്നാൽ നശീകരണ പക്ഷമാണ് എന്ന്  കരുതുന്നതിന്റെ ദുരന്തം; വി ഡി സതീശന് മുഖ്യമന്ത്രിയുടെ മറുപടി

Wednesday 10 December 2025 11:43 PM IST

തിരുവനന്തപുരം:  തന്നെ സംവാദത്തിന് ക്ഷണിച്ചു കൊണ്ടുള്ള പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തന്റെ ചോദ്യങ്ങൾക്ക്  പ്രതിപക്ഷ നേതാവ്  നൽകിയ മറുപടി വസ്തുതാ വിരുദ്ധവും അബദ്ധ ജഡിലവുമാണെന്ന് മുഖ്യമന്ത്രി ഫേസ് ബുക്ക് പോസ്റ്റിൽ   പരിഹസിച്ചു. ഉന്നയിക്കപ്പെട്ട ഒരു ചോദ്യത്തിനു പോലും ദൗർഭാഗ്യവശാൽ ഫേസ്ബുക്കിലൂടെയുള്ള പ്രതിപക്ഷ നേതാവിന്റെ മറുപടിയിൽ ഉത്തരം കാണുന്നില്ല. ഞാൻ ഉന്നയിച്ച ഒരു വിഷയത്തിന് പോലും കൃത്യമായ മറുപടി പറയാൻ കഴിയാത്തതിനെ പരിതാപകരം എന്നേ വിശേഷിപ്പിക്കാനാകൂ. പ്രതിപക്ഷം എന്നാൽ നശീകരണ പക്ഷമാണ് എന്ന് സ്വയം വിശ്വസിക്കുന്നതിന്റെ ദുരന്തമാണ് ഇത്.

എന്തിനെയും എതിർക്കുക എന്നത് നയമായി സ്വീകരിച്ചവർക്ക് ഓരോ വിഷയത്തിലും സ്വീകരിച്ച നിലപാടുകളെ പിന്നീട് ന്യായീകരിക്കാൻ കഴിയില്ല. ലൈഫ് മിഷൻ, വിഴിഞ്ഞം തുറമുഖം, വയനാട് തുരങ്കപാത, തീരദേശ ഹൈവേ, ക്ഷേമ പെൻഷൻ, ദേശീയപാതാ വികസനം, ഗെയിൽ പൈപ്പ്‌ലൈൻ, കിഫ്ബി, അതിദാരിദ്ര്യ നിർമ്മാർജന പദ്ധതി, കേരള ബാങ്ക്, കെ ഫോൺ, ചൂരൽമല-മുണ്ടക്കൈ, കെ റെയിൽ എന്നീ വിഷയങ്ങളിൽ പ്രതിപക്ഷത്തിന്റെ ഇപ്പോഴത്തെ നിലപാട് എന്ത്. ഇതിനു മുൻപ് സ്വീകരിച്ചതിൽ ഉറച്ചു നിൽക്കുന്നുണ്ടോ എന്നതാണ് അക്കമിട്ടുള്ള ചോദ്യം. അവയ്ക്കുള്ള മറുപടി പ്രതീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.