ഹൃദയം തൊട്ട് രാജേഷ് മാധവന്റെ പെണ്ണും പൊറാട്ടും
സുട്ടു ആണ് താരം
നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്ത 'പെണ്ണും പൊറാട്ടും" കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽപ്രേക്ഷക ഹൃദയം തൊട്ടു. മലയാളം സിനിമ ടുഡേ വിഭാഗത്തിൽ ആണ് ചിത്രത്തിന്റെ പ്രദർശനം . മൂന്നു പ്രദർശനങ്ങളാണ്. ന്യൂ തിയേറ്റർ സ്ക്രീൻ 1 ൽ ഇന്ന് രാവിലെ 9.15 ന് ആണ് രണ്ടാം പ്രദർശനം. മൂന്നാം പ്രദർശനം ശ്രീ തിയേറ്ററിൽ നാളെ വൈകിട്ട് 6.15 നും നടക്കും.
സാമൂഹിക- ആക്ഷേപ ഹാസ്യ ഗണത്തിൽ ഒരുക്കിയ ചിത്രത്തിൽ, സുട്ടു എന്ന നായയും നൂറിലധികം പുതുമുഖ അഭിനേതാക്കളും പരിശീലനം ലഭിച്ച നാനൂറിലധികം മൃഗങ്ങളും ആണ് സ്ക്രീനിൽ . പട്ടട എന്ന ഗ്രാമത്തിലാണ് കഥ നടക്കുന്നത്. ഗോപാലൻ മാസ്റ്റർ, ചാരുലത, ബാബുരാജ്, ബാബുരാജിന്റെ നായ സുട്ടു എന്നിവരെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള ബന്ധവും ചിത്രത്തിന്റെ ഇതിവൃത്തത്തിന്റെ ഭാഗമാണ്. ഗോവയിൽ നടന്ന ഇന്ത്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ആയിരുന്നു ചിത്രത്തിന്റെ പ്രീമിയർ . ഗോവയിൽ വലിയ പ്രേക്ഷക പിന്തുണയോടെ ആണ് പ്രീമിയർ നടന്നത്. ഗാല പ്രീമിയർ വിഭാഗത്തിൽ, ഒട്ടേറെ മികച്ച അന്തർദേശീയ, രാജ്യാന്തര ചലച്ചിത്രങ്ങൾക്കൊപ്പം ഈ വിഭാഗത്തിൽ ഈ വർഷം പ്രദർശിപ്പിച്ച ഒരേയൊരു മലയാള സിനിമയാണ് പെണ്ണും പൊറാട്ടും.
തിരക്കഥ രവിശങ്കർ, ഛായാഗ്രഹണം- സബിൻ ഊരാളിക്കണ്ടി, സംഗീതം- ഡോൺ വിൻസന്റ്, ചിത്രസംയോജനം- ചമൻ ചാക്കോ, കോ - പ്രൊഡ്യൂസർ- ഷെറിൻ റേച്ചൽ സന്തോഷ്, പ്രൊഡക്ഷൻ കൺട്രോളർ- ബെന്നി കട്ടപ്പന, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- അരുൺ സി. തമ്പി, സൗണ്ട് ഡിസൈനർ- ശ്രീജിത്ത് ശ്രീനിവാസൻ, കലാസംവിധാനം- വിനോദ് പട്ടണക്കാടൻ, മേക്കപ്പ്- റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം- ടിനോ ഡേവിസ് ആന്റ് വിശാഖ് സനൽകുമാർ. ബൾട്ടിക്കുശേഷം ബിനു ജോർജ് അലക്സാണ്ടറുമായി ചേർന്ന് സന്തോഷ് ടി. കുരുവിള ആണ് നിർമ്മാണം. ജനുവരിയിൽ റിലീസ് ചെയ്യും. പി. ആർ. ഒ - വൈശാഖ് വടക്കേവീട് ആന്റ് ജിനു അനിൽകുമാർ.