'ജ്യൂസ് അടിച്ചും പഴക്കച്ചവടം നടത്തിയും ജീവിച്ച അഖിൽ മാരാർ, ഇത് ഏറ്റവും മഹത്തായ തീരുമാനം, എനിക്കും പ്രചോദനം' അഭിനന്ദിച്ച് ഉണ്ണി മുകുന്ദൻ
കഴിഞ്ഞ ദിവസമാണ് ബിഗ് ബോസ് വിജയിയും സംവിധായതകനുമായ അഖിൽ മാരാർ എൻ.ഡി.എ ഘടകകക്ഷിയായ ട്വന്റി20യിൽ ചേർന്നത്. വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ കൊട്ടാരക്കരയിൽ അഖിൽ മാരാർ സ്ഥാനാർത്ഥിയാകുമെന്നും റിപ്പോർട്ടുണ്ട്. രാഷ്ട്രീയത്തിലിറങ്ങാനുള്ള അഖിൽ മാരാരുടെ തീരുമാനത്തെ പ്രശംസിച്ച് നടൻ ഉണ്ണി മുകുന്ദൻ പങ്കുവച്ച വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ജീവിതത്തിലെ നിർണായക ഘട്ടത്തിലെടുത്ത ഈ തീരുമാനം ഏറ്റവും മഹത്തായ ഒന്നാണെന്ന് സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ ഉണ്ണി മുകുന്ദൻ പറഞ്ഞു. ഒരു ഗോഡ്ഫാദറോ തലമുറകളുടെ രാഷ്ട്രീയ പിന്തുണയോ ഇല്ലാതെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് ചുവടുവയ്ക്കുന്നത് ധൈര്യത്തോടെയുള്ള ചുവടുവയ്പാണെന്നും ഉണ്ണി മുകുന്ദൻ കുറിച്ചു.
ഉണ്ണി മുകുന്ദന്റെ വാക്കുകൾ
ഒരു സുഹൃത്തിന് വേണ്ടി ഒരു ചെറിയ കുറിപ്പ്.
അഖിൽ, നിങ്ങളുടെ കുടുംബ പശ്ചാത്തലത്തിന്റെ എല്ലാ വിശദാംശങ്ങളും എനിക്കറിയില്ലായിരിക്കാം, പക്ഷേ നിങ്ങളുടെ യാത്ര നിരീക്ഷിച്ച ഏതൊരാൾക്കും ഒരു കാര്യം വ്യക്തമാണ്, നിങ്ങൾ ഒരു പ്രത്യേക പദവിയിൽ നിന്ന് വന്നതല്ല. അതാണ് നിങ്ങളുടെ കഥയെ ഇത്ര ശക്തമാക്കുന്നത്.
ആത്മാർത്ഥമായ ആദരവിൽ നിന്നാണ് എന്റെ ഈ കുറിപ്പ്, ഒരു ചെറിയ ഗ്രാമത്തിലെ ഒരു ചെറിയ കുടുംബത്തിൽ നിന്നുള്ള ഒരു കുട്ടി, ഇന്നത്തെ അവസ്ഥയിലേക്കും നിങ്ങൾ എന്തായിത്തീരാൻ പോകുന്നു എന്നതിലേക്കും പടിപടിയായി ഉയരുന്നത് വളരെയധികം പ്രചോദനം നൽകുന്നു. അവിടെയുള്ള പലർക്കും മാത്രമല്ല, എനിക്കും.
സുഹൃത്തുക്കളിൽ നിന്ന് ഞാൻ കേട്ടതനുസരിച്ച് നിങ്ങൾ എല്ലായ്പ്പോഴും വളരെ ബുദ്ധിമാനായ ഒരു വിദ്യാർത്ഥിയായിരുന്നു, ചിന്തയിൽ വ്യക്തതയും മൂർച്ചയുള്ള അഭിപ്രായങ്ങളുമുള്ള ഒരാളായിരുന്നു. കാലക്രമേണ, നിന്റെ നിലപാടുകൾ വ്യക്തമാക്കുന്നത് കണ്ടപ്പോൾ ആ അവകാശവാദങ്ങൾ ശരിയാണെന്ന് കൂടുതൽ ഉറപ്പിച്ചു. വ്യക്തത എന്നത് ആകസ്മികമല്ല. ആഴത്തിൽ ചിന്തിക്കുന്നതിലൂടെയും സൂക്ഷ്മമായി നിരീക്ഷിക്കുന്നതിലൂടെയും സത്യസന്ധമായി ജീവിക്കുന്നതിലൂടെയുമാണ് അത് വരുന്നത്.
സോഡ വിൽക്കുന്ന, പഴക്കച്ചവടക്കാരനായി ജോലി ചെയ്യുന്ന നിന്റെ ചിത്രങ്ങൾ ശക്തമാണ്. അവ പ്രയാസങ്ങളെക്കാൾ അന്തസിനെയാണ് കാണിക്കുന്നത്. "വൈറ്റ് കോളർ" ജോലിയോട് അഭിനിവേശം പുലർത്താത്ത ഒരു യുവാവിനെ അത്കാ ണിക്കുന്നു. നിങ്ങൾ ജോലി ചെയ്യാൻ തയ്യാറായിരുന്നു. കഠിനാധ്വാനം ചെയ്യാൻ. സമ്പാദിക്കാൻ. അതിൽ അങ്ങേയറ്റം അടിസ്ഥാനപരമായ എന്തോ ഒന്ന് ഉണ്ട്. സുഖസൗകര്യങ്ങൾക്ക് ഒരിക്കലം കഴിയാത്ത വിധത്തിൽ അത് വ്യക്തിത്വത്തെ വളർത്തുന്നു.
ഏകദേശം ഒരു പതിറ്റാണ്ട് മുമ്പാണ് ഞാൻ നിങ്ങളെ ആദ്യമായി കണ്ടത്, കണ്ണുകളിൽ തീക്ഷ്ണതയുള്ള സംവിധായകനാകാൻ ആഗ്രഹിക്കുന്ന ഒരു യുവാവ്. ആ കൂടിക്കാഴ്ച ഉടനടി ഫലം കണ്ടിട്ടുണ്ടാകില്ല, പക്ഷേ എന്നിൽ തങ്ങിനിന്നത് നിങ്ങളുടെ ആ 'വിശപ്പായിരുന്നു'. പിന്നീട്, നിങ്ങൾ ഒരു ചലച്ചിത്ര സംവിധായകനാകുന്നത് കണ്ടപ്പോൾ, ഞാൻ ഒരു കർമ്മനിരതനായ മനുഷ്യനെ കണ്ടു. അപ്പോഴും പശ്ചാത്തലമില്ല, പിന്തുണയില്ല, ഇച്ഛാശക്തി മാത്രം.
പിന്നെയാണ് ബിഗ് ബോസ് മലയാളത്തിലേക്കുള്ള നിന്റെ യാത്ര. ഞാൻ സാധാരണയായി സ്വകാര്യ സംഭാഷണങ്ങൾ ചർച്ച ചെയ്യാറില്ല, പക്ഷേ ഇത് പങ്കിടാൻ അർഹമാണ്. ഷോയിൽ പ്രവേശിക്കുന്നതിന് മുമ്പ് നിന്റെ ആശങ്ക ഞാൻ ഓർക്കുന്നു. അപ്പോൾ ഞാൻ നി പറഞ്ഞു, നിന്നിൽ ഒരു വിജയിയെ ഞാൻ കാണുന്നു, നിനക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല. നീ അകത്തേക്ക് കയറി. നിന്റെ കഴിവിന്റെ പരമാവധി നൽകി. നീ വിജയിച്ചു, ഗംഭീരമായി. അത് വളരെയധികം കാര്യങ്ങൾ പറയുന്നുണ്ട്. നീ ഒരു രംഗത്തേക്ക് ഇറങ്ങിയാൽ പകുതി മനസോടെയല്ല ഇറങ്ങുന്നത്.
അടുത്തിടെ, ക്രിക്കറ്റ് മൈതാനത്ത് വെച്ച് നിന്നെ കണ്ടപ്പോഴും ഇതേ കാര്യം എനിക്ക് കൂടുതൽ വ്യക്തമായി. കളിയോട് പൂർണ്ണമായും മുഴുകിനിൽക്കുന്നു. മത്സരബുദ്ധിയോടെ കളിക്കുന്നു. ഒരു ടീം പ്ലെയർ. എപ്പോഴും തന്റെ ഏറ്റവും മികച്ചത് നൽകാൻ തയ്യാറാണ്. മത്സര ക്രിക്കറ്റിനെക്കുറിച്ച് അറിയുന്ന ഏതൊരാൾക്കും അറിയാം, കേരള സ്‌ട്രൈക്കേഴ്സിന്റെ ഭാഗമാകുന്നത് ഒരു ചെറിയ നേട്ടമല്ലെന്ന്. അതിന് പ്രതിബദ്ധതയും അച്ചടക്കവും ഹൃദയവും ആവശ്യമാണ്.
ഇപ്പോൾ, രാഷ്ട്രീയം !
ഈ പ്രായത്തിൽ, നിന്റെ ജീവിതത്തിലെ ഇത്രയും നിർണ്ണായകമായ ഒരു ഘട്ടത്തിൽ എടുത്ത ഈ തീരുമാനം, ഒരുപക്ഷേ നീ ഇന്നേവരെ എടുത്തതിൽ വെച്ച് ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരിക്കും. ഒരു ഗോഡ്ഫാദറോ, തലമുറകളുടെ രാഷ്ട്രീയ പിന്തുണയോ ഇല്ലാതെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് ചുവടുവയ്ക്കുന്നത് ധൈര്യമാണ്. വ്യക്തിപരമായ സുഖസൗകര്യങ്ങൾക്ക് പകരം പൊതുസേവനം തിരഞ്ഞെടുക്കുന്ന, സാധാരണ പശ്ചാത്തലത്തിൽ നിന്നുള്ള ഒരാളെ കാണുന്നത് ഇന്നത്തെ യുവത്വത്തിന് പ്രചോദനമാണ്.ആശയങ്ങളോട് യോജിക്കുന്നുണ്ടോ ഇല്ലയോ എന്നത് രണ്ടാമത്തെ കാര്യമാണ്. വ്യക്തിപരമായി, എല്ലാ രാഷ്ട്രീയ പക്ഷത്തുമുള്ളവരോടും എനിക്ക് ബഹുമാനമുണ്ട്, കാരണം ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ, അവർ സമൂഹത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തീരുമാനിച്ചവരാണ്.
കാഴ്ചക്കാരനായി നിന്ന് വിമർശിക്കാൻ എളുപ്പമാണ്. കളത്തിലിറങ്ങാനാണ് പ്രയാസം.നീ സംസാരിച്ചു. വിഷയങ്ങളെ അഭിസംബോധന ചെയ്തു. ഇനി വരുന്നത് യഥാർത്ഥ പരീക്ഷണമാണ്, പ്രവൃത്തിയിൽ എത്തിക്കലാണ്. വാക്കുകളേക്കാൾ ഉച്ചത്തിൽ സംസാരിക്കുന്നത് എപ്പോഴും പ്രവൃത്തികളായിരിക്കും. ഒറ്റയ്ക്ക് നിന്ന് കാര്യങ്ങൾ നടപ്പിലാക്കാൻ ശരിക്കും ധൈര്യം വേണം.വിനയാന്വിതനായിരിക്കുക. ആ ആഗ്രഹം (വിശപ്പ്) കെടാതെ സൂക്ഷിക്കുക. നീ ഇന്നുവരെ എങ്ങനെയായിരുന്നോ, ആ മനുഷ്യനായി തന്നെ തുടരുക.
ഈ പുതിയ അധ്യായത്തിന് നിനക്ക് ശക്തിയും വിവേകവും ധൈര്യവും ആശംസിക്കുന്നു.ആദരവോടെ.