ഭരണ ട്രാക്കിലും റെക്കോർഡ് വേഗം ചാമ്പ്യൻ കളക്ടർ

Sunday 22 February 2026 12:22 AM IST

  • ജനകീയൻ, ഇനി സംസ്ഥാനത്തെ മികച്ച കളക്ടർ

തൃശൂർ: ജില്ലയിലെ ജനകീയ കളക്ടർ അർജുൻ പാണ്ഡ്യൻ സംസ്ഥാനത്തെയും മികച്ച കളക്ടർ. ചുരുങ്ങിയ കാലയളവിനുള്ളിൽ തൃശൂരുകാരുടെ മനസ് കീഴടക്കിയ കളക്ടർക്ക് മികച്ച ജില്ലാ കളക്ടർക്കുള്ള റവന്യു വകുപ്പിന്റെ പുരസ്‌കാരമാണ് ലഭിച്ചത്.

രണ്ടാഴ്ച്ച മുമ്പ് സംസ്ഥാന വനിതാ - ശിശു വികസന വകുപ്പിന്റെ മികച്ച കളക്ടർക്കുള്ള പുരസ്‌കാരവും നേടിയിരുന്നു. കഴിഞ്ഞ തൃശൂർ പൂരം ഭംഗിയായി നടത്തുന്നതിൽ പങ്കുവഹിച്ച് ഏറെ പ്രശംസ നേടി. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടത്തിയ മികച്ച പ്രവർത്തനങ്ങളാണ് അംഗീകാരത്തിലേക്ക് എത്തിച്ചത്. കുട്ടികളിലും മുതിർന്നവരിലും വായനാശീലം വളർത്താൻ അങ്കണവാടികളെ കേന്ദ്രീകരിച്ച് ആവിഷ്‌കരിച്ച 'വാ വായിക്കാം' പദ്ധതി ശ്രദ്ധേയമായി. മീറ്റ് യുവർ കളക്ടർ ', 'ഗെറ്റ് സെറ്റ് തൃശൂർ' പാരന്റിംഗ് ക്യാമ്പയിൻ ' ആദിവാസി വിഭാഗത്തിലെ കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസവും ജോലിയും ഉറപ്പുവരുത്താൻ അവബോധ ക്ലാസ് നൽകുന്ന ഉദ്യമം 'കനവ് ', ചിൽഡ്രൻസ് ഹോമിലെ കുട്ടികൾക്കായി 'ഐ ആം യുവർ സാന്ത' ഉൾപ്പെടെയുള്ള പരിപാടികൾ, വിനോദയാത്രകൾ തുടങ്ങി കുട്ടികളെ കേന്ദ്രീകരിച്ച് നിരവധി പ്രവർത്തനങ്ങൾ നടത്തി. ഭിന്നശേഷി കുട്ടികൾക്കായുള്ള' കൂടെ' പദ്ധതിയും ശ്രദ്ധ നേടി. ജില്ലയിലെ 47-ാമത്തെ കളക്ടറാണ്.

വഹിച്ച പദവികൾ

ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസർ, ലേബർ കമ്മിഷണർ, കണ്ണൂർ അസി. കളക്ടർ, ഒറ്റപ്പാലം, മാനന്തവാടി സബ് കളക്ടർ, അട്ടപ്പാടി നോഡൽ ഓഫീസർ, ഇടുക്കി ഡവലപ്‌മെന്റ് കമ്മിഷണർ, അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ശബരിമല, റവന്യൂ വകുപ്പ് ജോയിന്റ് കമ്മിഷണർ, ലാൻഡ് ബോർഡ് സെക്രട്ടറി, സാമൂഹിക സന്നദ്ധ സേന ഡയറക്ടർ, ഹൗസിംഗ് ബോർഡ് സെക്രട്ടറി, പട്ടികവർഗ്ഗ വികസന വകുപ്പ് ഡയറക്ടർ തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്. 2017 ബാച്ച് കേരള കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനാണ്.

പി.എ.വിഭൂഷണനും നേട്ടം

തൃശൂർ: മികച്ച റവന്യൂ റിക്കവറി ഡെപ്യൂട്ടി കളക്ടറായി പി.എ.വിഭൂഷണനെ തെരഞ്ഞെടുത്തു. പി.എ.വിഭൂഷണൻ ഈ വർഷം വിരമിക്കാനിരിക്കെയാണ് അംഗീകാരം. മണ്ണാർക്കാട് തഹസീൽദാർ, പാലക്കാട് ആർ.ഡി.ഒ. ഡെപ്യൂട്ടി കളക്ടർ എന്നീ നിലയിൽ സേവനം അനുഷ്ഠിച്ചു. രണ്ടു തവണ തൃശൂർ ആർ.ഡി.ഒയായി. 2021 മുതൽ തൃശൂർ ഡെപ്യൂട്ടി കളക്ടറാണ്. മണ്ണാർക്കാട് തഹസീൽദാർ ആയിരിക്കെ 'ഓപ്പറേഷൻ അനന്ത'എന്ന പേരിൽ മണ്ണാർക്കാട് ടൗണിലെ പുറമ്പോക്ക് കയ്യേറ്റങ്ങൾ ഒഴിപ്പിച്ച് ടൗൺ വികസനത്തിന് സബ് കളക്ടർ പി.ബി.നൂഹ്ബാവയോടൊപ്പം നേതൃത്വം നൽകി. മറ്റ് പുരസ്‌കാരങ്ങളും ജില്ലയെ തേടിയെത്തി. സംസ്ഥാനത്തെ ഏറ്റവും മികച്ച താലൂക്ക് ഓഫീസ് തൃശൂരാണ്. മികച്ച സ്‌പെഷ്യൽ തഹസിൽദാർ ടി.ജി.ബിന്ദു, വില്ലേജ് ഓഫീസ് അയ്യന്തോൾ, വില്ലേജ് ഓഫീസർമാർ ടി.കെ.അനിൽ കുമാർ (ഇരിങ്ങാപുറം), സാഹിറ ബീവി(നെട്ടിശ്ശേരി), ടി.ആർ.പ്രശാന്ത്( മേത്തല) എന്നിവരാണ് പുരസ്‌കാരം നേടിയ മറ്റുള്ളവർ.

ജോലി ചെയ്തതിൽ ഏറ്റവും മനോഹരമായ സ്ഥലം തൃശൂരാണ്. അംഗീകാരം ഏറെ സന്തോഷം പകരുന്നു. ( അർജുൻ പാണ്ഡ്യൻ, ജില്ലാ കളക്ടർ )