ബഹളത്തിൽ മുങ്ങി ലോക്‌സഭ; അവിശ്വാസം പരിഗണിച്ചില്ല, പശ്ചിമേഷ്യൻ സംഘർഷം ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം

Tuesday 10 March 2026 12:02 AM IST

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തിൽ സ്‌പീക്കർ ഓം ബിർളയ്‌ക്കെതിരെയുള്ള അവിശ്വാസപ്രമേയം ഇന്നലെ ലോക്‌സഭയിൽ പരിഗണിച്ചില്ല. ഇന്ന് വീണ്ടും പരിഗണിക്കും.വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കർ പശ്ചിമേഷ്യൻ സാഹചര്യത്തെ കുറിച്ച് ഇരു സഭകളിലും പ്രസ്‌താവന നടത്തി. രാജ്യസഭയിൽ പ്രതിപക്ഷം ഇറങ്ങിപോയി. ബഡ്‌ജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം ഇന്നലെ രാവിലെ 11ന് ആരംഭിച്ചപ്പോൾ,മുൻ കേന്ദ്രമന്ത്രി കെ.പി. ഉണ്ണികൃഷ്‌ണൻ,മേഘാലയ ഷില്ലോംഗിൽ നിന്നുള്ള സിറ്റിംഗ് എം.പി ഡോ.റിക്കി ആൻഡ്രൂ ജെ.സിംഗ്കോൺ എന്നിവരുടെ അടക്കം നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ഉച്ചയ്‌ക്ക് 12 വരെ പിരിഞ്ഞു. അവിശ്വാസ പ്രമേയ പശ്ചാത്തലത്തിൽ സ്‌പീക്കർ ഓം ബിർള വിട്ടു നിൽക്കുന്നതിനാൽ 11ന് എൻ.കെ. പ്രേമചന്ദ്രൻ എം.പിയാണ് സഭ നിയന്ത്രിച്ചത്. പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ ആഘാതം ചർച്ച ചെയ്യണമെന്ന കെ.സി. വേണുഗോപാൽ,ബെന്നി ബെഹനാൻ,ഷാഫി പറമ്പിൽ, തുടങ്ങിയവരുടെ അടിയന്തര പ്രമേയ നോട്ടീസ് 12ന് ചേർന്നപ്പോൾ സഭ നിയന്ത്രിച്ച ബി.ജെ.പി എം.പി ജഗദംബികപാൽ തള്ളി. രാജ്യസഭയിൽ ഡോ. ജോൺ ബ്രിട്ടാസ്,ഡോ.വി. ശിവദാസൻ,പി. സന്തോഷ്‌കുമാർ തുടങ്ങിയവരും ചർച്ച ആവശ്യപ്പെട്ടു. പശ്ചിമേഷ്യൻ സംഘർഷം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിലിറങ്ങിയതോടെ ലോക്‌സഭ 3 വരെ നി‌റുത്തിവച്ചു. മൂന്നിന് ബഹളം തുട‌ർന്നതോടെ ഇന്നത്തേക്ക് പിരിഞ്ഞു. അവിവാഹിതൻ ആയതിനാൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് ഗൗരവവുമില്ലെന്ന് ജഗദംബികാ പാൽ നടത്തിയ പ്രസ്‌താവന വരും ദിവസങ്ങളിൽ വിവാദമായേക്കും. പ്രതിപക്ഷം മനപൂർവ്വം സഭാ നടപടികൾ തടസപ്പെടുത്തുകയാണെന്ന് കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി പ്രതികരിച്ചു.

ഇന്ത്യൻ ടീമിന്

അഭിനന്ദനം

ട്വന്റി 20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിനെ ഇരുസഭകളും അഭിനന്ദിച്ചു.

സസ്‌പെൻഷൻ

തുടരുന്നു

കഴിഞ്ഞ തവണ സഭയിൽ പ്രതിഷേധമുയർത്തിയ ഡീൻ കുര്യാക്കോസ്,ഹൈബി ഈഡൻ തുടങ്ങി എട്ട് പ്രതിപക്ഷ എം.പിമാരുടെ സസ്‌പെൻഷൻ തുടരുകയാണ്. ലോക്‌സഭാ സ്‌പീക്കർക്കെതിരെയുള്ള പ്രമേയത്തിൽ ഇവരുടെ സസ്‌പെൻഷനും സൂചിപ്പിച്ചിട്ടുണ്ട്.

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്മെന്റ് പ്രമേയം ഉടൻ

വോട്ടർ പട്ടിക പരിഷ്‌കാരവുമായി ബന്ധപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിപക്ഷ 'ഇന്ത്യ' മുന്നണി ലോക്‌സഭയിൽ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരും. സ്‌പീക്കർ ഓം ബിർളയ്‌ക്കെതിരായ അവിശ്വാസപ്രമേയത്തിന് ശേഷമാകും നീക്കം. പശ്ചിമബംഗാളിലെ വോട്ടർ പട്ടിക പരിഷ്‌കാരവുമായി ബന്ധപ്പെട്ട് തൃണമൂൽ കോൺഗ്രസാണ് ഇംപീച്ച്മെന്റ് പ്രമേയത്തിന് മുന്നിട്ടിറങ്ങുന്നത്. ഇന്നലെ ചേർന്ന 'ഇന്ത്യ' മുന്നണി നേതാക്കളുടെ യോഗം പ്രമേയ നടപടികളുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചു. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറെ ഇംപീച്ച് ചെയ്യാൻ ആവശ്യപ്പെടുന്ന നോട്ടീസിന് ലോക്‌സഭയിൽ 100 എം.പിമാരുടെയും രാജ്യസഭയിൽ 50 എംപിമാരുടെയും ഒപ്പുകൾ ആവശ്യമാണ്.