തമിഴ്നാട്ടിൽ എൻ.ഡി.എ സീറ്റ് വിഭജനം പൂർത്തിയായി; അണ്ണാ ഡി.എം.കെ 175 സീറ്റിൽ

Tuesday 24 March 2026 12:40 AM IST

ചെന്നൈ: തമിഴ്നാട്ടിൽ എൻ.ഡി.എ സീറ്റ് വിഭജനം പൂർത്തിയായി. പ്രധാന കക്ഷിയായ അണ്ണാ ഡി.എം.കെ 175 സീറ്റുകളിൽ മത്സരിക്കും. ബി.ജെ.പി 27, അൻപുമണി രാമദോസിന്റെ പി.എം.കെ 18, ടി.ടി.വി ദിനകരന്റെ എ.എം.എം.കെയ്ക്ക് (അമ്മ മക്കൾ മുന്നേറ്റ കഴകം)യ്ക്ക് പതിനൊന്ന് സീറ്റുകളും നൽകി.

കേന്ദ്രമന്ത്രിയും ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് ചുമതലയുള്ള പിയൂഷ് ഗോയൽ ഇന്നലെ ചെന്നൈയിലെത്തി എല്ലാ ഘടകകക്ഷി നേതാക്കളുമായി ചർച്ച നടത്തിയ ശേഷമാണ് അണ്ണാ ഡി.എം.കെ ആസ്ഥാനത്ത് പ്രഖ്യാപനം നടത്തിയത്. സംസ്ഥാനത്തെ 234 സീറ്റുകളിലേക്ക് ഏപ്രിൽ 23നാണ് തിരഞ്ഞെടുപ്പ്.

സീറ്ര് വിഭജന ചർച്ചകൾക്കായി 9 വർഷത്തിന് ശേഷം ദിനകരൻ അണ്ണാ ഡി.എം.കെ ഓഫീസിൽ എത്തിയത് ശ്രദ്ധേയമാണ്. അണ്ണാ ഡ‌ി.എം.കെ വിട്ടാണ് ദിനകരൻ എ.എം.എം.കെ രൂപീകരിച്ചത്. ജയലളിതയുടെ മരണശേഷം ആർ.കെ നഗറിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ദിനകരനാണ് വിജയിച്ചത്. 2021ൽ അണ്ണാ ഡി.എം.കെ 191 സീറ്റുകളിലാണ് മത്സരിച്ചത്. ബി.ജെ.പിക്ക് 2021ൽ ലഭിച്ചതിനേക്കാൾ ഏഴ് സീറ്രുകൾ ഇത്തവണ കൂടുതൽ ലഭിച്ചു. 23സീറ്റിൽ മത്സരിച്ച പി.എം.കെ ഇത്തവണ 18 സീറ്റിലാണ് മത്സരിക്കുന്നത്. പാർട്ടി പിളർപ്പിനു ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണിത്.

ആറു സീറ്റിലുറച്ച് സി.പി.എം

2021ലെ ആറു സീറ്റുകൾ സി.പി.എമ്മിന് നൽകാനാകില്ലെന്ന് ഡി.എം.കെയും ആറു സീറ്റുകൾ തന്നെ വേണമെന്ന് സി.പി.എം നിലപാട് എടുത്തതോടെ തമിഴ്നാട്ടിൽ ഡി.എ.കെ-സി.പി.എ സീറ്റ് ധാരണ വൈകുന്നു. ഞായറാഴ്ച മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ സി.പി.എം സംസ്ഥാന സെക്രട്ടറി പി. ഷൺമുഖത്തെ ചർച്ചയ്ക്ക് ക്ഷണിച്ചിരുന്നു. സീറ്റുകളുടെ എണ്ണം കുറയ്ക്കുന്നതിന് പിന്നിലെ കാര്യം വിശദീകരിക്കുകയും ചെയ്തു. മുന്നണിയിൽ പുതിയ പാർട്ടികൾ എത്തിയ സാഹചര്യത്തിലാണ് സീറ്റ് ആറിൽ നിന്നും അഞ്ചാക്കിയതെന്ന് സ്റ്റാലിൻ പറയുന്നു. സി.പി.എം തീരുമാനം പിന്നീട് അറിയാക്കമെന്ന് ഷൺമുഖം അറിയിച്ചു. ആറ് സീറ്റെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കാനാണ് പാർട്ടി സംസ്ഥാന സമിതിയുടെ തീരുമാനം. മുന്നണി വിടില്ല.