തട്ടിപ്പ് അക്കൗണ്ടായി പ്രഖ്യാപിക്കുന്നതിന് മുൻപ് വ്യക്തിയെ കേൾക്കേണ്ടതില്ല രേഖാമൂലം മറുപടി വാങ്ങിയാൽ മതിയെന്ന് സുപ്രീം കോടതി
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് നിരീക്ഷിക്കുന്നതിനും വിലയിരുത്തുന്നതിനുമായെത്തിയ അന്തർദേശീയ സംഘം തിരുവനന്തപുരം കോട്ടൺഹിൽ ഗവഃ ജി.എച്ച്.എസ്.എസിലെ പോളിംഗ് സമഗ്രഹികളുടെ വിതരണ കേന്ദ്രത്തിൽ പോളിംഗ് സാമഗ്രഹികൾ നോക്കിക്കാണുന്നു . എസ്.ബി.ഐ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തത വരുത്തിയത്. തട്ടിപ്പ് അക്കൗണ്ടായി പ്രഖ്യാപിക്കുന്നതിനു മുൻപ് സ്വാഭാവിക നീതിയുടെ തത്വം പാലിക്കണമെന്ന് 2023ൽ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. വായ്‌പയെടുത്തവർക്ക് നോട്ടീസ് നൽകണമെന്നും ഹിയറിംഗ് നടത്തണമെന്നും നിർദ്ദേശിച്ചിരുന്നു. ഇതിനെയാണ് എസ്.ബി.ഐ ചോദ്യംചെയ്‌തത്. വായ്‌പയെടുത്തവർക്ക് നോട്ടീസ് നൽകി അവരുടെ രേഖാമൂലമുള്ള മറുപടി വാങ്ങിയാൽ മതിയാകും. നേരിട്ടു വാദം കേൾക്കൽ അനിവാര്യമാക്കുന്നത് ബാങ്കിംഗ് ജോലികളെ ബാധിക്കുമെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.