4000 കോഴികളെ കൊന്നു സംസ്‌കരിച്ചു
വൈക്കം: ഉദയനാപുരം പഞ്ചായത്ത് 16-ാം വാർഡിൽ പക്ഷിപ്പനി ബാധിച്ച കോഴി ഫാമുകളിലെയും ഒരു കിലോമീറ്റർചുറ്റളവിലെയും 4000 കോഴികളെ പ്രതിരോധ നടപടികളുടെ ഭാഗമായി ദ്രുതകർമ്മസേന കൊന്ന് സംസ്കരിച്ചു (കള്ളിംഗ്). ലോകാരോഗ്യ സംഘടന നിർദ്ദേശിച്ചിട്ടുള്ള മാർഗ്ഗനിർദ്ദേശം പൂർണമായി പാലിച്ചുകൊണ്ടാണ് കള്ളിംഗ് പൂർത്തിയാക്കിയത്.
പഞ്ചായത്തിന്റെയും ആരോഗ്യ, വെറ്ററിനറി വിഭാഗങ്ങളുടേയും നേതൃത്വത്തിൽ സ്വീകരിച്ച ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളുടെ ഫലമായി കൂടുതൽ സ്ഥലങ്ങളിൽ രോഗം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി.രാജു പറഞ്ഞു. 3 മാസക്കാലത്തേയ്ക്ക് കർശനമായ നിരീക്ഷണം രോഗബാധിത പ്രദേശങ്ങളിലുണ്ടാകും
പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. രാജു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ ശശികുമാർ, ക്ഷേമകാര്യ സ്റ്റാൻ കമ്മറ്റി ചെയർപേഴ്‌സൺ ജസീനാ ഷാജുദ്ദീൻ, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ: മനോജ് കുമാർ, ചീഫ് വെറ്റനറി ഓഫീസർ ഡോ: ഡന്നീസ് ജോസഫ്, മെഡിക്കൽ ഓഫീസർ ഡോ: അലക്സ്, ഡോ: ധന്യാ രാജൻ, വൈസ് പ്രസിഡൻ്റ് ബിന്ദു അനിൽകുമാർ മെമ്പറന്മാരായ P.V പുഷ്കരൻ ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രഞ്ജന സുനിൽ തുടങ്ങിയവർ നേതൃത്വം നൽകി.
ചിത്രം
ഉദയനാപുരം പഞ്ചായത്ത് 16-ാം വാർഡിൽ പക്ഷിപ്പനി ബാധിച്ച പ്രദേശത്ത് കള്ളിംഗ് തുടങ്ങിയപ്പോൾ