13 വർഷത്തിന് ശേഷം ഇറാക്ക്- സിറിയ അതിർത്തി തുറന്നു

Wednesday 22 April 2026 1:52 AM IST

ബാഗ്ദാദ്: 13 വർഷങ്ങൾക്ക് ശേഷം ഇറാക്കും സിറിയയും തമ്മിലുള്ള പ്രധാന അതിർത്തി കവാടമായ റാബിയ- യറൂബിയ തുറന്നു. സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തിയതിന്റെയും സഹകരണം മെച്ചപ്പെട്ടതിന്റെയും പശ്ചാത്തലത്തിലാണ് തീരുമാനം. 2011 മുതൽ സിറിയയിലെ ആഭ്യന്തര യുദ്ധവും സുരക്ഷ പ്രശ്നങ്ങളും കാരണം പാത അടച്ചിട്ടിരിക്കുകയായിരുന്നു.ഇറാക്കിൽ റാബിയ എന്നും സിറിയയിൽ അൽ-യാറുബിയ എന്നും അറിയപ്പെടുന്ന ഈ പാത ഒരുകാലത്ത് വ്യാപാരത്തിനും ചരക്ക് ഗതാഗതത്തിനും പ്രധാന കേന്ദ്രമായിരുന്നു.സിറിയൻ യുദ്ധം ശക്തമായതോടെ പൂട്ടുകയായിരുന്നു. 2014ൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടന ഈ പ്രദേശം പിടിച്ചടത്തു.പിന്നീട് ഇറാഖ് കുർദിഷ് സേനകൾ അത് വീണ്ടെടുക്കുകയും ചെയ്തു.അതിർത്തി വീണ്ടും തുറന്നതോടെ രണ്ട് രാജ്യങ്ങൾക്കുമിടയിലെ വ്യാപാരവും ചരക്ക് ഗതാഗതവും വീണ്ടും സജീവമാകുമെന്നാണ് പ്രതീക്ഷ.