രാജ്യത്ത് 50% പേർക്കും ജീവിതശൈലീ രോഗം എൻ.എസ്.ഒ സർവേ റിപ്പോർട്ട്

Thursday 23 April 2026 1:00 AM IST

ന്യൂ‌ഡൽഹി: രാജ്യത്ത് 50 ശതമാനത്തിലേറെ പേർക്കും ജീവിതശൈലീ രോഗങ്ങളെന്ന്

കേന്ദ്ര ഏജൻസിയായ നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ (എൻ.എസ്.ഒ) സ‌ർവേ റിപ്പോർട്ട്. രക്തസമ്മർദ്ദം, ഹൃദ്രോഗം, പ്രമേഹം, തൈറോയ്ഡ് തുടങ്ങിയ രോഗങ്ങളാണ് കൂടുതൽ പേർക്കും. 2017-18ൽ ഇത് 31% ആയിരുന്നു. 1.4 ലക്ഷം വീടുകളിൽ കഴിഞ്ഞ വർഷമാണ് സർവേ നടത്തിയത്. പുരുഷന്മാരേക്കാൾ സ്ത്രീകളാണ് കൂടുതലും അസുഖബാധിതർ.

സർവേയിൽ പങ്കെടുത്ത 25.6% പേർക്ക് ഹൃദയ സംബന്ധമായ അസുഖങ്ങളുണ്ട്. 2017-18ൽ 16.7%. പ്രമേഹം, തൈറോയ്ഡ്, പോളിസിസ്റ്റിക് ഓവറിയൻ സിൻഡ്രോം തുടങ്ങിയ രോഗങ്ങൾ ഉള്ളവർ 24.2%. 45 വയസിനു മുകളിലുള്ളവ‌ർക്കാണ് ഇത്തരം രോഗങ്ങൾ കൂടുതൽ. 2017-18ൽ 15%. അതേസമയം, പനി, മഞ്ഞപ്പിത്തം, വയറിളക്കം തുടങ്ങിയ രോഗങ്ങൾ ബാധിക്കുന്നവരുടെ എണ്ണം കുറഞ്ഞു. 2025ൽ 15%. 2017-18ൽ 32%. പതിനാലു വയസു വരെയുള്ള കുട്ടികളിലെ പ്രധാന പ്രശ്‌നം അണുബാധയാണ്.

കഴിഞ്ഞ പത്തു വർഷത്തിനിടെ സർക്കാരിന്റെ ഹെൽത്ത് ഇൻഷ്വറൻസ് കവറേജ് വ‌ർദ്ധിച്ചു. ഗ്രാമങ്ങളിൽ ജനസംഖ്യയുടെ 47%വും നഗരങ്ങളിൽ 44%വും. 2017-18ൽ യഥാക്രമം 14%, 19%. അസുഖം ബാധിക്കുന്നത് ഏറെയും മുതിർന്നവരെയാണ്. 60 വയസിനു മുകളിൽ 43.9%. 2017-18ൽ 27.7%. 45-59 വയസുകാരിൽ 22.5%. 2017-18ൽ 11.4 ശതമാനമായിരുന്നു.

ജനങ്ങളുടെ ആശുപത്രി

ചെലവിൽ വർദ്ധന

(ഓരോ തവണയും അഡ്മിറ്റാകുന്നതിന്റെ

ശരാശരി, തുക രൂപയിൽ)

ഗ്രാമീണമേഖല

2025................................31,484 2017-18...........................16,676

നഗരമേഖല

2025................................. 38,688

2017-18............................ 26,475

ദേശീയ തലത്തിൽ

2025................................. 34,064

2017-18............................ 20,135