അടൽ ടണൽ ഹിമാലയത്തിലെ എൻജിനീയറിംഗ് അത്ഭുതം
മണാലി: ചൈനയുമായി സംഘർഷം പുകയുമ്പോൾ, സൈനിക നീക്കം ഉൾപ്പെടെ എളുപ്പമാക്കുംവിധം ഹിമാചലിലെ മണാലിയിൽ നിന്ന് ലഡാക്കിലെ ലേയിലേക്ക് നിർമ്മിച്ച അത്യാധുനിക ഭൂഗർഭ പർവത ഹൈവേ പൂർത്തിയായി. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ സ്‌മരണയ്‌ക്ക് അടൽ ടണൽ എന്നാണ് പേര്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. തീയതി തീരുമാനിച്ചിട്ടില്ല.
സവിശേഷത
- 10,000 അടിയിലേറെ ഉയരത്തിൽ (10040 അടി) ലോകത്തെ ആദ്യത്തേതും ദൈർഘ്യമേറിയതും.
- ഹിമാചലിലെ മണാലി - ലേ ഹൈവേയിൽ റോത്തങ് ചുരത്തിന്റെ അടിഭാഗം വഴിയാണ് തുരങ്കം
- മണാലി-ലേ 517 കിലോമീറ്റർ ദൂരത്തിൽ 46 കി.മീ.കുറയും.
അടൽ ടണൽ
- 3,200 കോടി ചെലവ്
- 9.02 കി.മീ. നീളം
- 10.5 മീറ്റർ വീതി
- 5.52 മീറ്റർ ഉയരം
പ്രതിദിനയാത്ര:
- 3000 കാറുകൾ
- 1500 ട്രക്കുകൾ
- 80 കി.മീ.പരമാവധി യാത്രാവേഗം
അത്യാധുനികം,അതിസുരക്ഷ
- 60 മീറ്റർ ഇടവിട്ട് അഗ്നി ശമന സുരക്ഷ
- 500 മീറ്ററിൽ എമർജൻസി എക്‌സിറ്റ് തുരങ്കങ്ങൾ
- എമർജൻസി ടെലിഫോൺ ബൂത്തുകൾ
- സി.സി.ടി. വി കാമറകൾ
- അപകട നിരീക്ഷണത്തിന് സെൻസറുകൾ
- ഓട്ടോമാറ്റിക് ലൈറ്റിംഗ്
- മൊബൈൽ, 4ജി ഇന്റർനെറ്റ്
പദ്ധതി
1983: ഇന്ദിരാഗാന്ധി ആവിഷ്കരിച്ചു
2002: വാജ്പേയി നിർമ്മാണം പ്രഖ്യാപിച്ചു
2010: മൻമോഹൻ ഭരണത്തിൽ സോണിയാഗാന്ധി തറക്കല്ലിട്ടു
നിർമ്മാണം:
കരാർ :ഷാർപൂർജി പല്ലോൺജി ഗ്രൂപ്പ്, ഓസ്‌ട്രിയയിലെ സ്ട്രാബാഗ് കമ്പനി
ചുമതല: ബോർഡർ റോഡ്സ് ഓർഗനൈസേഷൻ
'ഹിമാലയത്തിൽ 10040 അടി ഉയരത്തിലുള്ള എൻജിനീയറിംഗ് വിസ്മയം. ഇത്രയും ഉയരത്തിലുള്ള ഏറ്റവും നീളമുള്ള മോട്ടോർ തുരങ്ക പാത എന്ന ലോക റെക്കാഡും ഉണ്ട് '
-കെ. പി. പുരുഷോത്തമൻ
പ്രോജക്‌ട് ചീഫ് എൻജിനീയർ