നെഹ്‌റു കോൺഗ്രസിന്റെ മാത്രമല്ല, രാജ്യത്തിന്റെയാകെ പ്രതീകമാണ്: മോദിയോട് മൻമോഹൻ സിംഗ്
ചരിത്രത്തേയും പൈതൃകത്തേയും എന്നും ബഹുമാനിക്കുകയാണ് വേണ്ടത്. രാഷ്ട്രനിർമാണത്തിൽ നെഹ്‌റുവിന്റെ പങ്കിനെ വില കുറച്ച് കാണരുത്. അന്തരിച്ച ബി.ജെ.പി നേതാവ് എ.ബി.വാജ്പേയി പ്രധാനമന്ത്രിയായിരുന്നപ്പോൾ നെഹ്റു മ്യൂസിയത്തിൽ ഒരു മാറ്റവും വരുത്തിയിരുന്നില്ല. മോദി സർക്കാർ ഇത്തരമൊരു നീക്കം നടത്തുന്നത് തികച്ചും ദു:ഖകരമാണ്. നെഹ്റുവിന്റെ നിര്യാണത്തെ തുടർന്ന് പാർലമെന്റിൽ അദ്ദേഹത്തെ പുകഴ്‌ത്തി വാജ്പേയി നടത്തിയ പ്രസംഗവും മൻമോഹൻ സിംഗ് കത്തിൽ ഉദ്ധരിക്കുന്നുണ്ട്.
ഇന്ത്യയിൽ മാത്രമല്ല, ലോകത്തിലും വ്യക്തിമുദ്ര പതിപ്പിച്ച നേതാവായിരുന്നു നെഹ്‌റു. അദ്ദേഹത്തിന്റെ ഓർമകൾ ഉറങ്ങുന്ന സ്ഥലമാണ് നെഹ്‌റു മ്യൂസിയം. രാഷ്ട്രീയ എതിരാളികൾ പോലും നെഹ്‌റുവിനെ അംഗീകരിച്ചിട്ടുണ്ട്. അതിനാൽ തന്നെ കോടിക്കണക്കിന് വരുന്ന ജനങ്ങളുടെ വികാരം വ്രണപ്പെടുത്തരുതെന്നും നെഹ്റു മ്യൂസിയം പഴയപടി തന്നെ നിലനിറുത്തണമെന്നും മൻമോഹൻ അഭ്യർത്ഥിച്ചു.