പേറ്റന്റ് ഇളവ്: ഇടഞ്ഞ് ലോകരാജ്യങ്ങൾ

Saturday 08 May 2021 12:00 AM IST

വാഷിംഗ്ടൺ: വാക്സിൻ ഉത്പാദനം എളുപ്പത്തിലാക്കാൻ ബൗദ്ധികസ്വത്തവകാശ (പേറ്റന്റ്) സംരക്ഷണം താൽക്കാലികമായി എടുത്തുകളയുന്നതിനെതിരെ ലോകരാജ്യങ്ങൾക്കിടയിൽ ഭിന്നത. ആഗോളതലത്തിൽ വാക്സിൻ ഉത്പാദനം വർദ്ധിപ്പിക്കാൻ പേറ്റന്റ് ഒഴിവാക്കണമെന്ന ലോകവ്യാപാര സംഘടനയിലെ ഇന്ത്യയുടെയും ദക്ഷിണാഫ്രിക്കയുടെയും ആവശ്യത്തെ പിന്തുണച്ചഅമേരിക്കയ്ക്കെതിരെ ജർമ്മനിയും ഭൂരിപക്ഷം മരുന്നുകമ്പനികളുടെയും ആസ്ഥാനമായ സ്വിറ്റ്സർലൻഡും , ബ്രിട്ടനും, ബ്രസീലും, ജപ്പാനും അടക്കമുള്ള രാജ്യങ്ങൾ രംഗത്തെത്തി.

വാക്സിൻ നിർമാണവുമായി ബന്ധപ്പെട്ട് ലോകത്തിനു മുമ്പിലുള്ള വെല്ലുവിളി ബൗദ്ധികസ്വത്തവകാശ സംരക്ഷണം ഒഴിവാക്കുന്നതല്ലെന്നും ലഭ്യത ഉയർത്തുന്നതും ഗുണമേന്മ ഉറപ്പു വരുത്തുന്നതുമാണ് പ്രധാന ഘടകമെന്നും ജർമ്മൻ ചാൻസലർ ആഞ്ചല മെർക്കലിന്റെ വക്താവ് പ്രതികരിച്ചു. എല്ലാ രാജ്യങ്ങൾക്കും വാക്സിൻ ലഭ്യമാകണമെന്നും എന്നാൽ എല്ലാ ഘട്ടത്തിലും ഗുണമേന്മ ഉറപ്പു വരുത്തണമെങ്കിൽ പേറ്റന്റ് നിലനിൽക്കേണ്ടത് അനിവാര്യമാണെന്നും ജ‌ർമ്മനി പറയുന്നു. അതേസമയം, പേറ്റന്റ് എടുത്തുകളയണമെന്ന് ആവശ്യപ്പെട്ട് ജർമ്മനിയിലെ വിവിധ ഭാഗങ്ങളിൽ ഇന്നലെ പ്രതിഷേധം നടന്നു.

@ പ്രാവർത്തികമാകാൻ മാസങ്ങളെടുക്കും

അമേരിക്കൻ ഫാർമസ്യൂട്ടിക്കൽ – ബയോടെക്നോളജി കമ്പനിയായ മൊഡേണ, ലോകത്തെ വൻകിട ബയോഫാർമസ്യൂട്ടിക്കൽ കമ്പനികളിലൊന്നായ ഫൈസർ തുടങ്ങിയവരുടെ എതിർപ്പ് അവഗണിച്ചാണ് പേറ്റന്റ് താൽക്കാലികമായി ഒഴിവാക്കാനുള്ള നടപടികൾക്ക് അമേരിക്ക പിന്തുണ പ്രഖ്യാപിച്ചത്. ഇന്ത്യയിൽ കൊവിഡ് വ്യാപനം നിയന്ത്രണാതീതമായ സാഹചര്യം കൂടി പരിഗണിച്ചാണിത്. അമേരിക്ക അനുകൂലിച്ചെങ്കിലും പേറ്റന്റ് ഇളവ് യാഥാർത്ഥ്യമാകാൻ മാസങ്ങളെടുക്കും. അന്തിമ തീരുമാനമെടുക്കേണ്ടത് ഡബ്ല്യിയു.ടി.ഒ അംഗങ്ങളാണ്. ഡബ്ലിയു.ടി.ഒ അംഗങ്ങളായ 164 ൽ 100 രാജ്യങ്ങളും പേറ്റന്റ് ഇളവിനെ പിന്തുണയ്ക്കുന്നുണ്ട്. ബൗദ്ധികസ്വത്തവകാശ സമിതി ഈ വിഷയം ജൂണിൽ ചർച്ചയ്ക്കെടുക്കും.

@ ഇ.യുവിന് ഭിന്നാഭിപ്രായം

അമേരിക്കയുടെ പേറ്റന്റ് നയത്തെ പിന്തുണയ്ക്കുന്നത് സംബന്ധിച്ച് യൂറോപ്യൻ യൂണിയൻ നേതാക്കൾക്കും ഭിന്നാഭിപ്രായമുണ്ട്. പേറ്റന്റിൽ ഇളവ് നൽകുന്നത് പ്രാവർത്തികമാകാൻ സമയമെടുക്കുന്നതാണ് . ഇന്നലെ ആരംഭിച്ച 27 നേഷൻ ബ്ലോക്ക് ഉച്ചകോടിയിൽ ഇ.യു പ്രധാനമായും ചൂണ്ടിക്കാട്ടുന്നതും ഇതാണ്.

@എന്താണ് പേറ്റന്റ്

ഉത്പന്നത്തിന്റെ ബൗദ്ധിക സ്വത്തവകാശത്തിന്റെ ഭാഗമാണ് പേറ്റന്റ്. അതായത് ഒരു പുതിയ കണ്ടുപിടിത്തത്തെ പ്രത്യേക കാലയളവിൽ വ്യാവസായികമായും വാണിജ്യപരമായും ഉൽപാദിപ്പിക്കാനും ഉപയോഗിക്കുവാനും നിയമപരമായി നൽകുന്ന അവകാശം. ഉത്പന്നത്തിന്റെ നിർമ്മാണം, വിൽപന, ഉപയോഗം തുടങ്ങിയവ പേറ്റന്റ് പരിധിയിലുള്ളതാണ്. പേറ്റന്റ് കാലാവധി അവസാനിക്കുമ്പോൾ  ഉത്പന്നം മറ്റ് സ്ഥാപനങ്ങൾക്ക് നിർമിക്കാം. ഇന്ത്യയിൽ പേറ്റന്റ് അവകാശം 20 വർഷമാണ്.