നഷീദിനെതിരായ ആക്രമണം ജനാധിപത്യത്തിന് നേരെയുള്ലത്: സോലി

Saturday 08 May 2021 12:00 AM IST

മാലെ: വീടിന് പുറത്തുണ്ടായ സ്ഫോടനത്തിൽ മാലദ്വീപ് മുൻ പ്രസിഡന്റായ മുഹമ്മദ് നഷീദിന് പരിക്കേറ്റതിൽ രോഷാകുലനായി മാലദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലി. നഷീദിനുണ്ടായ പരിക്കുകൾ ഗുരുതരമല്ല. ഇത് രാജ്യത്തിന്റെ ജനാധിപത്യത്തിനും സാമ്പത്തികരംഗത്തിനും നേരെയുള്ള ആക്രമണമാണ്. ആസ്‌ട്രേലിയൻ പൊലീസ് അന്വേഷണത്തിന് നേതത്വം നൽകും - സോലി പറഞ്ഞു.  രാജ്യ തലസ്ഥാനമായ മാലെയിൽ ചികിത്സയിലാണ് നഷീദ്. അതേസമയം, അക്രമസ്ഥലത്ത് ഒരു ബൈക്ക് തകർന്ന്കിടക്കുന്നദൃശ്യം സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.ആക്രമണത്തെ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ അപലപിച്ചു. സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് വ്യക്തികളോ സംഘടനകളോ മുന്നോട്ട് വന്നില്ല.

@ നഷീദ്

@30 കൊല്ലം നീണ്ടുനിന്ന ഏകാധിപത്യഭരണത്തിന് അവസാനമിട്ട് കൊണ്ട് 2008 ലാണ് നഷീദ് പ്രസിഡന്റായി അധികാരമേൽക്കുന്നത്.

@ തിരഞ്ഞെടുക്കപ്പെട്ട ആദ്യ മാലദ്വീപ് പ്രസിഡന്റ്

@ 2012ൽ നടന്ന പ്രക്ഷോഭപരമ്പരകളുടെ ഭാഗമായി നഷീദിന് അധികാരം നഷ്‌ടമായി.

@തുടർന്ന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു

@തടവ്ശിക്ഷ ലഭിച്ചതിനെത്തുടർന്ന് 2018 തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അയോഗ്യനായി

@ 2019ൽ പാർലമെന്റ് സ്പീക്കറായി

.

'