മാനഭംഗക്കേസിൽ പ്രതിക്ക് 10 വർഷം കഠിന തടവും ലക്ഷം രൂപ പിഴയും

Wednesday 23 June 2021 12:16 AM IST

തൃശൂർ: പതിനഞ്ചുവയസുകാരിയെ നിരന്തരം മാനഭംഗപ്പെടുത്തിയെന്ന കേസിൽ പ്രതിക്ക് 10 വർഷം കഠിന തടവും 1 ലക്ഷം രൂപ പിഴയടയ്ക്കുന്നതിനും തൃശൂർ അഡീഷണൽ ജില്ലാ കോടതി ശിക്ഷ വിധിച്ചു. മോനൊടി ദേശത്ത് പോട്ടോപറമ്പിൽ ലാലുവിനെ (52) ആണ് കോടതി ശിക്ഷിച്ചത്. പിഴത്തുക പെൺകുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി നൽകണം. പിഴയടക്കാത്തപക്ഷം ആറുമാസം കൂടി തടവ് അനുഭവിക്കേണ്ടിവരും. 2012 ലാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി മൊബൈലിൽ ഫോട്ടോയും വീഡിയോയും പകർത്തി ഭീഷണിപ്പെടുത്തി. തുടർന്നും രണ്ട് തവണ പീഡനത്തിന് വിധേയയാക്കി. 2013 ൽ സ്‌കൂൾ കൗൺസലിംഗിനിടെയാണ് പെൺകുട്ടി വിവരം പുറത്തുപറയുന്നത്. സ്‌കൂൾ അധികൃതർ സംഭവം പൊലീസിൽ റിപ്പോർട്ട് ചെയ്തു. തുടർന്ന് ലാലുവിനെ വെള്ളിക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ലിജി മധു ഹാജരായി.

Advertisement
Advertisement