"പൂഞ്ഞാർ ആശാനെ" ഹാക്ക് ചെയ്തു, പിന്നിൽ മാണി വിഭാഗമെന്ന് ജോർജ്

Wednesday 07 July 2021 12:00 AM IST

കോട്ടയം: പി.സി ജോർജിന്റെ "പൂഞ്ഞാർ ആശാൻ " എന്ന ഫേസ് ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തു. വൈകാതെ തിരിച്ചുവന്നു. ഒരു ദിവസം അപ്രത്യക്ഷമായ പേജ് തിരിച്ചുവന്നതോടെ ജോർജിട്ട പോസ്റ്റും വൈറലായി. ! എസ്.ഡി.പി.ഐ ക്കാരുമായി ആശാൻ നിരന്തരം ഏറ്റുമുട്ടന്നതിനാൽ ഹാക്കിന് പിന്നിൽ അവരെന്ന് സംശയിച്ചെങ്കിലും കേരള കോൺഗ്രസ് മാണി വിഭാഗമാണെന്ന സൂചന ലഭിച്ചതായാണ് ജോർജിന്റെ അവസാന വെളിപ്പെടുത്തൽ.

ആരാടാ എന്നു ചോദിച്ചാൽ എന്നാടാ എന്ന മറുപടിയും തെറി പറഞ്ഞാൽ ചെവിപൊട്ടുന്ന മറു തെറി പ്രയോഗവുമെല്ലമുള്ള 'പൂഞ്ഞാർ ആശാൻ 'അഞ്ചു വർഷം മുമ്പാണ് ആരംഭിച്ചത്. രണ്ടര ലക്ഷം വ്യൂവേഴ്സുണ്ട്. ഹാക്ക് ചെയ്തവർ യുവതികളുടെ നഗ്ന ചിത്രങ്ങളും മറ്റും പോസ്റ്റ് ചെയ്തതോടെ നാക്കിലും വാക്കിലും ഗുളികൻ പ്രവേശിക്കാറുള്ള ജോർജ് പൊട്ടിത്തെറിച്ചു. " 16 തന്തക്ക് ഉണ്ടായവന്മാരേ ചെവിയിൽ നുള്ളിക്കോ " എന്നായിരുന്നു ഹാക്കർമാർക്കുള്ള മുന്നറിയിപ്പ്.

ഹാക്കർമാർ അഡ്മിൻ പാനലിനെ മാറ്റി അനാവശ്യ ചിത്രങ്ങൾ പേജിൽ പോസ്റ്റു ചെയ്യുന്നുവെന്നും പി.സി തന്റെ ഔദ്യോഗിക ഫേസ്ബുക്കിലൂടെ അറിയിച്ചതോടെ തോറ്റ എം.എൽ.എയ്ക്ക് എന്തിന് അഡ്മിൻ പാനൽ തുടങ്ങിയ ട്രോളുകളുടെ പെരുമഴയായി. ഇതോടെ ജോർജ് ഡി.ജി.പിക്ക് പരാതി നൽകി . "പൂഞ്ഞാർ ആശാൻ ഹാക്കിംഗ്" സൈബർ സെല്ല് അന്വേഷിക്കുന്നതിനിടെയാണ് പേജ് തിരിച്ചുവന്നത് .

Advertisement
Advertisement