കാവിലമ്മയായി കണ്ണകിയെത്തും, മൂത്തേടത്തുകാവിൽ നാളെ നടതുറപ്പ്

Friday 16 July 2021 12:55 AM IST

വൈക്കം : മധുരാപുരി ചുട്ടെരിച്ച് പക തീർത്ത്, വണിക വൈശ്യരുടെ മുത്താരമ്മൻ വിൽപ്പാട്ട് കേട്ട് സംപ്രീതയായി, കാവിലമ്മയായി വീണ്ടും കണ്ണകിയെത്തും. മൂത്തേടത്തുകാവിൽ നാളെ നട തുറക്കും. ചിലപ്പതികാരത്തിൽ അധിഷ്ഠിതമാണ് മൂത്തേടത്തുകാവ് ക്ഷേത്രത്തിലെ ആചാരങ്ങൾ. നാളെ ആചാരമനുസരിച്ച് ദേവിക്ക് ക്ഷേത്രത്തിൽ വരവേൽപ്പ് നൽകും. രാവിലെ 4 ന് നടതുറന്ന് തന്ത്രിയുടെ കാർമ്മികത്വത്തിൽ ദേവിയെ കുടിയിരുത്തുന്ന ചടങ്ങും തുടർന്ന് വിശേഷാൽ അഭിഷേകങ്ങളും മലർ നിവേദ്യം, ഉഷപൂജ, എതൃത്തപൂജ എന്നിവയുംനടക്കും.7 ന് തീയിട്ടിനുള്ള കളമെഴുത്തും കളം പൂജയും .പന്തീരടിപൂജക്ക് ശേഷം 8 ന് രാമായണ മാസാചരണത്തിന്റെ ദീപപ്രകാശനം സി.കെ. ആശഎം എൽ എ നിർവഹിക്കും.വൈകിട്ട് 5 ന് ദീപാരാധനയോടെ ദീപകാഴ്ച, 7 ന് വണിക വൈശ്യ സംഘം മുത്താരമ്മൻ സമിതിയുടെ വിൽപ്പാട്ട്, 8ന് തെക്കുപുറത്തു ഗുരുതി, 8.30 ന് വലിയ തീയാട്ട്. കേരളത്തിൽ രണ്ട് കൈകളോടുകൂടിയുള്ള ഭദ്രകാളീരൂപം എഴുതുന്ന ഏക ദേവീക്ഷേത്രമാണ് മൂത്തേടത്തുകാവ്. വിഷുവിൻ നാളിൽ അത്താഴപൂജയ്ക്കും അരിയേറിനും ശേഷം നടയടച്ചാൽ പിന്നീട് കർക്കടകം 1 ന് മാത്രമാണ് ക്ഷേത്രത്തിൽ പൂജാകർമ്മങ്ങൾ പുനരാരംഭിക്കുക. ഈ മൂന്ന് മാസം ക്ഷേത്രത്തിനുള്ളിൽ ആരും പ്രവേശിക്കില്ല. മേടം ഒന്നിന് മധുരമീനാക്ഷി ക്ഷേത്രത്തിൽ മൂത്തേടത്തുകാവിലമ്മയുടെ പ്രത്യേക കോവിലായ മലയാളത്തമ്മ ശ്രീകോവിൽ തുറക്കും. കർക്കിടകം ഒന്നിന് മൂത്തേടത്തുകാവിലമ്മ തിരികെ വൈക്കത്ത് എത്തുമ്പോൾ മധുരയിലെ മലയാളത്തമ്മയുടെ ശ്രീകോവിൽ അടയ്ക്കും.

Advertisement
Advertisement