കിഴക്കേത്തെരുവിൽ വീണ്ടും മോഷണം

Wednesday 11 August 2021 2:20 AM IST

കൊട്ടാരക്കര: കിഴക്കേത്തരുവ് ജംഗ്ഷന് സമീപം കുരാ റോ‌ഡിൽ ആൾപ്പാർപ്പില്ലാത്ത വീട്ടിൽ മോഷണ ശ്രമം. ഒരാഴ്ചക്കുള്ളിൽ രണ്ടാം തവണയാണ് കിഴക്കേത്തെരുവിൽ മോഷണം നടക്കുന്നത്. കിഴക്കേത്തെരുവ് ചരുവിളവീട്ടിൽ ( കെ.എം.ജെ.കോട്ടേജ്) സി.എൽ ജോർജിന്റെ വീട്ടിലാണ് കഴിഞ്ഞ രാത്രി മോഷണം നടന്നത്. ജോർജും ഭാര്യയും കഴിഞ്ഞ രണ്ടര വർഷമായി അമേരിക്കയിലാണ്. അവരുടെ പൂട്ടിയിട്ടിരുന്ന വീടിന്റെ പിൻഭാഗത്ത് അടുക്കളയോട് ചേർന്നുള്ള ഗ്രില്ല് പൊളിച്ചാണ് മോഷ്ടാക്കൾ അകത്തു കടന്നത്. വീടും പരിസരവും കുറ്റിക്കാട് വളർന്ന അവസ്ഥയിലാണ്. ഇന്നലെ രാവിലെ ജോർജിന്റെ വീട്ടുപരിസരത്തെത്തിയ ബന്ധുവാണ് വീടിന് പിൻവശത്തുള്ള ഗ്രില്ല്
തകർന്നു കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ അമേരിക്കയിലുള്ള ജോർജിനെയും കൊട്ടാരക്കര പൊലീസിനെയും വിവരമറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് വീടും പരിസരവും പരിശോധിച്ചു. താക്കോൽ ഇല്ലാത്തതിനാൽ വീടിനുള്ളിൽ കയറി പരിശോധന നടത്തുവാൻ കഴിഞ്ഞില്ല. കഴിഞ്ഞ ഒരാഴ്ച മുൻപ് ഇതേ ഭാഗത്ത്
ആളോഴിഞ്ഞ വീട്ടിൽ നിന്ന് 40 പവൻ സ്വർണവും 3 ലക്ഷം രൂപയും മോഷണം പോയിരുന്നു. കിഴക്കേത്തെരുവ് പറങ്കിമാംവിള വീട്ടിൽ ബാബുവും കുടുംബവും ചികിത്സക്കായി പെരുമ്പാവൂരിൽ പോയിരുന്ന സമയത്താണ് മോഷണം നടന്നത്.സൈബർ സെല്ലിന്റെ സഹായത്തോടെ ബാബുവിന്റെ വീട്ടിൽ മോഷണം നടത്തിയ പ്രതി തിരുവനന്തപുരം സ്വദേശി രാജേഷിനെ അടുത്ത ദിവസം തന്നെ അറസ്റ്റു ചെയ്തിരുന്നു.

Advertisement
Advertisement