മദ്യപിച്ചശേഷം കാറോടിച്ച് അപകടം; സ്റ്റേഷൻ മാസ്റ്റർക്കെതിരെ കേസെടുത്തു

Tuesday 24 August 2021 6:48 AM IST

തിരുവനന്തപുരം: മദ്യപിച്ചശേഷം അമിത വേഗത്തിൽ കാറോടിച്ച് അപകടമുണ്ടാക്കിയതിന് കെ.എസ്.ആർ.ടി.സി സ്റ്റേഷൻ മാസ്റ്റർക്കെതിരെ പൊലീസ് കേസെടുത്തു. 
കിഴക്കേകോട്ട ഡിപ്പോ സ്‌റ്റേഷൻ മാസ്റ്റർ പെരിങ്ങമ്മല സ്വദേശി ബിജുവിനെതിരെ ഐ.പി.സി 279,185 എന്നീ വകുപ്പുകൾ ചുമത്തിയാണ് വഞ്ചിയൂർ പൊലീസ് കേസെടുത്തത്.
അപകടമുണ്ടാക്കിയ കാർ കസ്റ്റഡിയിലെടുത്തു. ഞായാറാഴ്ച രാത്രി 9.45ന് എം.ജി റോഡിൽ ആയുർവേദ കോളേജിന് മുന്നിലായിരുന്നു അപകടം.
കിഴക്കേകോട്ടയിൽ നിന്ന് പാളയം ഭാഗത്തേക്ക് അമിതവേഗതയിലെത്തിയ കാർ നിയന്ത്രണംവിട്ട് വൻ ശബ്ദത്തോടെ സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിച്ച ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. റോഡിൽ അധികം വാഹനങ്ങളില്ലാത്തതിനാൽ വലിയ അപകടം ഒഴിവായി. അപകടത്തെ തുടർന്ന് റോഡിന് കുറുകെ കിടന്ന കാറിൽ നിന്ന് ഡ്രൈവറെ പുറത്തെത്തിക്കാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും ഗ്ലാസ് ഉയർത്തിയിട്ടിരുന്നതിനാൽ സാധിച്ചില്ല. തുടർന്ന് നാട്ടുകാർ ഗ്ലാസ് തകർത്താണ് ഇയാളെ പുറത്തെത്തിച്ചത്.
ഒടുവിൽ പൊലീസെത്തി ഇയാളെ ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ക്രെയിൻ ഉപയോഗിച്ചാണ് കാർ റോഡിൽ നിന്ന് മാറ്റിയത്. മദ്യപിച്ചാണ് വാഹനം ഓടിച്ചതെന്ന് നാട്ടുകാർ പൊലീസുകാരെ അറിയിച്ചിരുന്നു. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് ഇയാൾ അമിതമായി മദ്യപിച്ചെന്ന് കണ്ടെത്തിയത്. ബിജുവിനെ പിന്നീട് ജാമ്യത്തിൽ വിട്ടു.

Advertisement
Advertisement