ചിറകുവിടർത്തി ജഡായുപാറ

Tuesday 24 August 2021 1:39 AM IST

കിളിമാനൂർ: കൊവിഡ് നിയന്ത്രണങ്ങൾക്കുശേഷം സംസ്ഥാനത്തെ ടൂറിസം രംഗം ഉണരുമ്പോൾ ജില്ലാതിർത്തിക്ക് സമീപം ചടയമംഗലത്ത് ലോക ടൂറിസം ഭൂപടത്തിലേക്ക് പറന്നുയർന്ന ജഡായു പാറ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാകുന്നു.

ജഡായു ശില്പം സമുദ്ര നിരപ്പിൽ നിന്നും 750 അടി ഉയരത്തിലും 250 അടി നീളത്തിലും 200 അടി വീതിയിലും 1000 കോടി രൂപ ചെലവിലാണ് ഒരുക്കിയിരിക്കുന്നത്. ചെങ്കുത്തായ പാറയുടെ മുകളിലെത്താൻ ഇലക്ട്രിക് കാർ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

ശില്പത്തിന്റെ ചിറകിലൂടെ അകത്ത് കടന്നാൽ മറ്റൊരു ചിറകിനടിയിൽ 6 ഡിയിൽ രാമായണത്തിന്റെ ലഘു ദൃശ്യാവിഷ്‌കാരവും തുടർന്ന് മ്യൂസിയവും കാണാം. അഞ്ചാം നിലയിൽ ശില്പത്തിന്റെ കൊക്കിലെത്തി പക്ഷിയുടെ കണ്ണിലൂടെ പുറം കാഴ്ചകളും കാണാം. കേരളത്തിലെ ആദ്യ ഹെലികോപ്ടർ ടൂറിസവും ഇവിടെയുണ്ട്.

പുരാണവും ഇതിഹാസവും

----------------------------------------------------------

ചടയമംഗലത്തിന് രാമായണവുമായി അടുത്ത ബന്ധമുണ്ടെന്നാണ് വിശ്വാസം. സീതാദേവിയെ തട്ടിക്കൊണ്ട് പോയ രാവണനെ ഇവിടെ വച്ച് ജഡായു മാർഗ തടസമുണ്ടാക്കി. തുടർന്നുള്ള യുദ്ധത്തിൽ രാവണന്റെ ആക്രമണത്തിൽ ചിറകറ്റ് ജഡായു ഈ പാറപ്പുറത്ത് വീണെന്നാണ് ഐതിഹ്യം. ശില്പത്തിന് സമീപം ജഡായുവിന്റെ കൊക്ക് ഉരഞ്ഞ് എന്ന വിശ്വാസമുള്ള സ്ഥലവും മോക്ഷത്തിനായെത്തിയ രാമന്റെ കാല്പാട് ഏറ്റ് രൂപപ്പെട്ടെന്ന് വിശ്വസിക്കുന്ന ഒരിക്കലും വറ്റാത്ത കുളവും കാണാം.

ടൂറിസം സാദ്ധ്യതകൾ

 സാഹസിക ടൂറിസം

 ഹെൽത്ത് ടൂറിസം

 പിൽഗ്രിം ടൂറിസം

 ചലച്ചിത്ര സംവിധായകനും ശില്പിയുമായ രാജീവ് അഞ്ചലും നൂറ് പ്രവാസികളും ചേർന്ന്

കേരള ടൂറിസത്തിന്റെ സ്വകാര്യസംരഭത്തിന്റെ ആദ്യ പദ്ധതി എന്ന നിലയിൽ തുടങ്ങിയ പദ്ധതി

 ഒരേ സമയം ആയിരത്തിൽ പരം ആളുകൾക്ക് നിൽക്കാൻ

കഴിയുമെന്നതിനാൽ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാം

 പദ്ധതി തുക - 1000 കോടി  100 ഏക്കർ സ്ഥലം  സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം - 750 അടി

Advertisement
Advertisement