ഇ.ഡി അന്വേഷണം: കെ.ടി. ജലീലിനെ തള്ളി മുഖ്യമന്ത്രി

Wednesday 08 September 2021 12:20 AM IST

തിരുവനന്തപുരം: മുസ്ലിംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരായ കള്ളപ്പണം വെളുപ്പിക്കൽ ആരോപണവുമായി ബന്ധപ്പെട്ട് മലപ്പുറം എ.ആർ നഗർ സഹകരണബാങ്കിനെതിരെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണമാവശ്യപ്പെട്ട മുൻമന്ത്രി കെ.ടി. ജലീലിനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ.

കേരളത്തിലെ സഹകരണമേഖല ഇ.ഡി കൈകാര്യം ചെയ്യേണ്ടതല്ലെന്നും, സാധാരണനിലയ്ക്ക് ഉന്നയിക്കാൻ പാടില്ലാത്ത ആവശ്യമാണതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. "കെ.ടി. ജലീൽ ഇ.ഡി നേരത്തേ ചോദ്യം ചെയ്തയാളാണല്ലോ. അതോടെ, അദ്ദേഹത്തിന് ഇ.ഡിയിൽ കുറേക്കൂടി വിശ്വാസം വന്നതായാണ് തോന്നുന്നത്."- മുഖ്യമന്ത്രി പരിഹസിച്ചു.

ജലീൽ പരാമർശിച്ച ബാങ്കിന്റെ കാര്യത്തിൽ സഹകരണവകുപ്പ് നേരത്തേ കർശന നടപടിയിലേക്ക് നീങ്ങിയതാണ്. അതിൽ കോടതിയുടെ സ്റ്റേ നിലനിൽക്കുന്നതിനാലാണ് മറ്റ് നടപടികളിലേക്ക് നീങ്ങാനാവാത്തത്. ഇവിടെ അന്വേഷിക്കാനാവശ്യമായ സംവിധാനമുണ്ട്. കുറ്റം ആരുടെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ടെങ്കിലും ശക്തമായ നടപടിയുണ്ടാകും.

മുസ്ലിംലീഗിന്റെ സ്വിസ് ബാങ്കാണ് എ.ആർ നഗർ സഹകരണബാങ്കെന്ന ആക്ഷേപമാണ് കഴിഞ്ഞ ദിവസം ജലീൽ ഉന്നയിച്ചത്. കുഞ്ഞാലിക്കുട്ടിക്കും മകനുമെതിരെ കള്ളപ്പണം,ബിനാമി ആരോപണവും ഉയർത്തിയിരുന്നു. ജലീൽ ഉന്നയിക്കുന്ന ആരോപണങ്ങളിൽ ഇതാദ്യമായാണ് മുഖ്യമന്ത്രി പ്രതികരിക്കുന്നത്.

 അദ്ധ്യാപകരെല്ലാം ഒരാഴ്ചക്കുള്ളിൽ വാക്സിനെടുക്കണം

സംസ്ഥാനത്ത് കൊവിഡ് വാക്സിനേഷൻ മൂന്ന് കോടി കവിഞ്ഞതായി കൊവിഡ് പ്രതിവാര അവലോകനയോഗത്തിന് ശേഷം മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. കൂടാതെ സംസ്ഥാനത്തെ സ്കൂൾ അദ്ധ്യാപകർ ഒരാഴ്ചയ്ക്കുള്ളിൽ വാക്സിനേഷൻ പൂർത്തിയാക്കണമെന്നും ഇത് നടപ്പാക്കി അതത് വകുപ്പുകൾ സർക്കാരിന് റിപ്പോർട്ട് നൽകണമെന്നും അദ്ദേഹം വ്യക്തമാക്കി.

വാക്സിൻക്ഷാമം കാരണം കഴിഞ്ഞ ദിവസങ്ങളിൽ വാക്സിനേഷനിൽ തടസം നേരിട്ടിരുന്നെങ്കിലും കഴിഞ്ഞദിവസം10 ലക്ഷം ഡോസ് വാക്സിൻ എത്തിയതോടെ ഇന്നലെമുതൽ വാക്സിനേഷൻ കാര്യമായി നടന്നുവരികയാണ്. ഇന്നലെ വൈകിട്ടു വരെ ആകെ 3,01,00,716 ഡോസ് വാക്സിനാണ് നൽകിയത്. അതിൽ 2,18,54,153 പേർക്ക് ഒന്നാം ഡോസ് വാക്സിനും 82,46,563 പേർക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നൽകിയത്. 18 വയസിന് മുകളിലുള്ള 76.15 ശതമാനം പേർക്ക് ആദ്യ ഡോസ് വാക്സിനും 28.73 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ വാക്സിനേഷൻ ദേശീയ ശരാശരിയെക്കാളും വളരെ കൂടുതലാണ്. രണ്ടാം ഡോസിന് അർഹതയുള്ളവർ ഉടൻതന്നെ അത് സ്വീകരിക്കണമെന്നും ബിരുദ, ബിരുദാനന്തര അവസാനവർഷ വിദ്യാർത്ഥികളും അദ്ധ്യാപകരും ജീവനക്കാരും കൊവിഡ് വാക്സിൻ ആദ്യ ഡോസ് ഈയാഴ്ച തന്നെ പൂർത്തീകരിക്കേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.